ദുരിത കാലത്ത് പ്രവാസിയുടെ കരം പിടിച്ച് ‘സേവ് പ്രവാസി’
text_fieldsമനാമ: കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഏറെയാണ്. പ്രവാസ ലോകത്തുനിന്ന് എങ്ങനെയും നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. എന്നാൽ, നാട്ടിലെത്തിയാൽ എന്ത് ചെയ്യും എന്ന ചോദ്യം ഇവരിൽ പലരെയും അലട്ടുന്നുമുണ്ട്. തീർത്തും നിസാഹയരായ അത്തരം ആളുകളെ സഹായിക്കാൻ കൈകോർക്കുകയാണ് ഫാ. ഡേവിസ് ചിറമ്മലും ഒരു കൂട്ടം മനുഷ്യ സ്നേഹികളും.
ബഹ്റൈനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ രജനി എന്ന യുവതിയുടെ ഒരു ഫോൺ കോളിൽനിന്നാണ് ‘സേവ് പ്രവാസി’ എന്ന കൂട്ടായ്മയുടെ തുടക്കം. അടുത്തിടെ മാതാപിതാക്കൾ മരിച്ച രജനി നാട്ടിൽ പോകാൻ കഴിയാതെ വിഷമസന്ധിയിലാണ്. ഭർത്താവിെൻറ വൃക്ക മാറ്റി വെക്കുന്നതിന് വീടും സ്ഥലവും വിൽക്കേണ്ടി വന്ന അവരുടെ കുടുംബം നാട്ടിൽ താമസിക്കുന്നത് വാടക വീട്ടിലും. ഇൗ ഘട്ടത്തിലാണ് യുവതി സഹായം തേടി ഫാ. ഡേവിസ് ചിറമ്മലിനെ വിളിക്കുന്നത്. ബഹ്റൈനിലെ നോർക്ക കോവിഡ് ഹെൽപ് ഡെസ്ക്കാണ് ഭക്ഷണം നൽകിയിരുന്നതെന്ന് പറഞ്ഞപ്പോൾ അച്ചെൻറ സുഹൃത്ത് ജോസ് ചുണ്ടങ്ങയിൽ വിവരങ്ങൾ തിരക്കി സാമൂഹിക പ്രവർത്തകൻ കെ.ടി സലിമിനെ ബന്ധപ്പെട്ടു. അദ്ദേഹം അന്വേഷിച്ച് വിവരങ്ങൾ കൈമാറി.
ഇൗ യുവതിയുടെ വിവരങ്ങൾ അച്ചൻ തെൻറ വാട്ആപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോൾ സഹായ സന്നദ്ധരായി നിരവധി പേർ എത്തി. ഇങ്ങനെയുള്ള കൂടുതൽ ആളുകളെ സഹായിക്കാൻ എന്താണ് ചെയ്യാൻ കഴിയുകയെന്ന ആലോചനക്കും അത് തുടക്കമിട്ടു. അങ്ങനെയാണ് ‘സേവ് പ്രവാസി’ക്ക് തുടക്കം കുറിച്ചത്. ഫാ. ഡേവിസ് ചിറമ്മൽ, ജോസ് ചുണ്ടങ്ങയിൽ, രാജൻ തോമസ് എന്നിവരാണ് കൂട്ടായ്മക്ക് ചുക്കാൻ പിടിക്കുന്നത്.
അർഹരായ ആളുകൾക്ക് സ്പോൺസർമാർ മുഖേന നാല് മാസം കൂടുേമ്പാൾ 30000 രൂപ വീതം നൽകുന്നതാണ് പദ്ധതി. സഹായം ആവശ്യമുള്ള വ്യക്തിയെ ഒരു സ്പോൺസർക്ക് ഏൽപിച്ച് കൊടുക്കുകയാണ് ചെയ്യുക. സ്പോൺസർ ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കും. അത്യാവശ്യക്കാർക്ക് തുക ഒരുമിച്ച് നൽകുകയും ചെയ്യും. ഒരു വർഷമാണ് സഹായം നൽകുക. ഇതുവരെ 108 സ്പോൺസർമാർ സഹായം നൽകാമെന്നേറ്റിട്ടുണ്ട്. ഒരാളെ മുതൽ 15 പേരെ വരെ ഏറ്റെടുക്കാമെന്ന് അറിയിച്ചവരുണ്ട്. ഇതിനകം 178 പേരെ സഹായിക്കാനുള്ള വാഗ്ദാനമാണ് ലഭിച്ചത്. വിദേശത്തും നാട്ടിലുമുള്ള കൂടുതൽ സ്പോൺസർമാരെ കണ്ടെത്താൻ ശ്രമം തുടരുന്നുണ്ട്.
സാമൂഹിക സംഘടനകളും മത സംഘടനകളും ഉൾപ്പെടെ നിർദേശിക്കുന്നവരെയാണ് സഹായത്തിന് പരിഗണിക്കുക. സേവ് പ്രവാസി കൂട്ടായ്മയിലെ അംഗങ്ങൾ നേരിെട്ടത്തി വിലയിരുത്തിയാണ് അർഹരെ അന്തിമമായി തെരഞ്ഞെടുക്കുക. ഒരു സംഘടനക്ക് രണ്ടുപേരെ നിർദേശിക്കാം. ഇതിന് പുറമേ, പ്രവാസികൾക്ക് കൃഷി നടത്താൻ സ്ഥലം പാട്ടത്തിനെടുത്ത് നൽകുന്ന അഗ്രി മൈ കൾച്ചർ, രോഗികളെയും മറ്റും സഹായിക്കുന്നതിനുള്ള കാരുണ്യ സ്പർശം @2020 എന്നീ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. അനാഥരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന 10 സ്ഥാപനങ്ങൾക്ക് ഒരു വർഷം പ്രതിമാസം 10000 രൂപ വീതം കാരുണ്യ സ്പർശം പദ്ധതിയിൽ നൽകും. 60 കാൻസർ രോഗികൾക്ക് എല്ലാ മാസവും 1000 രൂപ വീതം പെൻഷനും നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 0091 9447883378 (ജോസ് ചുണ്ടങ്ങയിൽ), 0091 8129378129
(രാജൻ തോമസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.