സന്ദർശകർക്ക് പ്രിയങ്കരം ഇൗ സപ്ത ദ്വീപുകൾ
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാത്തിന ഗവർണറേറ്റ് ബർക വിലായത്തിലെ അൽ സവാദി ബീച്ചും ഏഴു ദ്വീപുകളും. സുന്ദരമായ ഇൗ തീരത്തിെൻറയും ദ്വീപുകളുടെയും സൗന്ദര്യം ആസ്വദിക്കാൻ ഒമാന് അകത്തുനിന്നും പുറത്തുനിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. സവാദി തീരത്തിനോട് അനുബന്ധിച്ച ഏഴു ദ്വീപുകളും സന്ദർശിക്കുന്നവർക്ക് കടലിെൻറ സൗന്ദര്യവും ഗാംഭീര്യവും മതിമറന്ന് കാണാനും കടലോളങ്ങൾ ആസ്വദിക്കാനും കഴിയും.
സവാദി ബീച്ചിലെത്തുന്ന സന്ദർശകരെ ദ്വീപുകളിലെത്തിക്കാൻ നിരവധി സ്വദേശികളാണുള്ളത്. ബോട്ടുകൾ വഴിയാണ് ഇവർ സഞ്ചാരികളെ ദ്വീപുകളിലേക്ക് എത്തിക്കുക. വളരെ ചുരുങ്ങിയ സമയം കൊണ്ട് മുഴുവൻ ദ്വീപുകളും കാണിച്ച് കരയിലെത്തിക്കുകയും ചെയ്യും. ഒമാനിനകത്തും പുറത്തുമുള്ള നിരവധി സന്ദർശകർ സവാദിയിലെത്തുന്നുണ്ട്. വേനലവധിക്കാലത്തും പൊതു അവധിക്കാലത്തുമാണ് കൂടുതൽ പേർ എത്തുക. സമീപ മേഖലകളിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും വാരാന്ത്യങ്ങൾ ചെലവഴിക്കാനും ഇവിടെയെത്താറുണ്ട്. ദ്വീപുകളിലെ കാഴ്ചകൾക്കൊപ്പം ബീച്ചിലെ മൃദുലമായ മണൽത്തരികളും ശാന്തമായ തിരമാലകളുമാണ് സന്ദർശകർക്ക് പ്രിയങ്കരം. സവാദിയിലെ ഗ്രാമവാസികൾ മീൻപിടിത്തം മുഖ്യതൊഴിലാക്കിയവരാണ്. ഇവർ രാത്രിയാണ് കടലിൽ പോകുന്നത്.
പകൽസമയം മീനുമായി കരയിലെത്തുകയും ചെയ്യും. അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ ഇവിടെ സുലഭമായി ലഭിക്കുന്നു. ഒമാനിലെ മറ്റു തീരങ്ങളിൽനിന്ന് വ്യത്യസ്തമായി ഇൗ വിഭാഗത്തിെല നിരവധിയിനം മത്സ്യങ്ങൾ സവാദിയിൽ സുലഭമാണ്. അതോടൊപ്പം കടലാമകൾക്ക് വളരാൻ പറ്റിയ തീരംകൂടിയാണ് അൽ സവാദി. ബോട്ടിെൻറ ശേഷിക്ക് അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് കയറ്റാറുള്ളതെന്ന് സവാദിയിലെ താമസക്കാരനായ അബ്ദുല്ല അലി അൽ ഖുദൂരി പറയുന്നു. അതിനാൽ ഇന്നുവരെ ഇവിടെ ഒരു അപകടവും ഉണ്ടായിട്ടില്ല. ദ്വീപുകളുടെ ശുചിത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കുന്നതിലും ബോട്ടുകൾ ഒാടിക്കുന്ന ഗൈഡുമാർ പങ്കാളിത്തം ഉറപ്പാക്കുന്നു. ദ്വീപുകളിൽ മാലിന്യം ഇടാൻ ഇവർ സന്ദർശകരെ അനുവദിക്കില്ല.
സന്ദർശകർക്ക് സുരക്ഷയടക്കം വിഷയങ്ങളിൽ ഇവർ മാർഗനിർദേശം നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.