Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 4:47 PM IST Updated On
date_range 28 Dec 2017 4:47 PM ISTഇന്ത്യയിലേക്ക് സർവിസ് നടത്താൻ സലാം എയർ പദ്ധതി
text_fieldsbookmark_border
camera_alt?????????????? ???????????? ???????????
മസ്കത്ത്: ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിലേക്ക് സർവിസ് ആരംഭിക്കാൻ ഒമാനിെൻറ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന് പദ്ധതി. ഇന്ത്യക്ക് പുറമെ ഇറാൻ, സുഡാൻ, നേപ്പാൾ, കുവൈത്ത്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സർവിസ് നടത്തുക. അടുത്ത വേനൽക്കാലത്തോടെയാകും ഇൗ രാജ്യങ്ങളിലേക്കുള്ള സർവിസ് ആരംഭിക്കുക. കഴിഞ്ഞ വർഷം സലാം എയറിന് മികച്ചതായിരുന്നുവെന്ന് സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. വിമാനക്കമ്പനി പ്രവർത്തനമാരംഭിച്ച് 12 മാസത്തിനകം അന്താരാഷ്ട്ര സർവിസ് ആരംഭിക്കുകയെന്നത് ചെറിയ നേട്ടമല്ല. ഭാവിയിൽ സുസ്ഥിരമായ വളർച്ച നേടാനും മിതമായ ചെലവിൽ യാത്ര സാധ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. പെഷാവർ, ഇസ്ലാമാബാദ്, ഷിറാസ്, ഖാർത്തും, ധാക്ക തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും സർവിസ് ആരംഭിക്കും. 2023ഒാടെ 20 വിമാനങ്ങൾ വർധിപ്പിക്കാനും 60 മുതൽ 65 വരെ സ്ഥലങ്ങളിലേക്ക് സർവിസ് നടത്താനും ഉദ്ദേശിക്കുന്നതായി ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണി എന്ന നിലയിൽ കമ്പനിയുടെ ബിസിനസ് മാതൃക വളർത്തിയെടുക്കുന്നതിന് ഇന്ത്യ വലിയ സാധ്യതയാണെന്നും അദ്ദേഹം വിലയിരുത്തി. ഉഭയകക്ഷി കരാറുകൾ പൂർത്തീകരിക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം ൈവകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സൊഹാർ -സലാല ആഭ്യന്തര റൂട്ടിൽ ആഴ്ചയിൽ രണ്ട് വിമാന സർവിസുകൾ നടത്തുന്ന കമ്പനിക്ക് ദുകമിലേക്ക് സർവിസ് നടത്താനും പദ്ധതിയുണ്ട്. വേനൽക്കാലത്ത് ആവശ്യത്തിന് അനുസരിച്ച് സൊഹാർ സർവിസ് ക്രമീകരിക്കും. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ സലാലയിലേക്കും മസ്കത്തിലേക്കും സർവിസുകൾ വർധിപ്പിക്കാൻ പദ്ധതിയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
