Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല ഫ്രീസോണിൽ...

സലാല ഫ്രീസോണിൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ലൈസൻസ്

text_fields
bookmark_border
സലാല ഫ്രീസോണിൽ ഇനി  ഒരു മണിക്കൂറിനുള്ളിൽ ലൈസൻസ്
cancel
മസ്കത്ത്: സലാല ഫ്രീസോണിൽ പുതിയ നിക്ഷേപകർക്കുള്ള നടപടിക്രമം അധികൃതർ എളുപ്പമാക്കി. പുതിയ നിക്ഷേപകർക്ക് ലൈസൻസുകൾ ഒരു മണിക്കൂറിനുള്ളിൽ ലഭിക്കാനുള്ള സംവിധാനവും ഒരുക്കി. ഫ്രീസോണിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കാൻ നിരവധി നടപടിക്രമങ്ങൾ ഒരുക്കിയതായി ഫ്രീസോൺ സി.ഇ.ഒ അലി തബൂക് പറഞ്ഞു. പുതിയ നടപടിക്രമങ്ങൾ ജനുവരി ഒന്നു മുതൽ നടപ്പാക്കും. ഇതനുസരിച്ച് എല്ലാ നടപടികളും പ്രയാസരഹിതവും ചെലവ് കുറഞ്ഞതും സമയം ലാഭിക്കുന്നതുമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാൽ പുതിയ നിക്ഷേപകർക്ക് ഫാക്ടറികളും പദ്ധതികളും ആറുമുതൽ എട്ടുവരെ മാസംകൊണ്ട് ആരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സലാല ഫ്രീസോണിൽ നിക്ഷേപങ്ങളിൽ വൻ വളർച്ച കാണിക്കുന്നുണ്ട്. ഇൗ വർഷം മൂന്ന് ബില്യൺ ഡോളറിെൻറ നിക്ഷേപമാണ് സലാല ഫ്രീേസാണിൽ പുതുതായി എത്തിയത്. ഇതിൽ ഏറ്റവും വലുത് റിഫൈനറി പദ്ധതിയാണ്. ഇൗ മേഖലയിൽ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ സംയുക്തമായി രണ്ടര ബില്യൺ ഡോളറിെൻറ നിക്ഷേപമാണ് നടത്തിയത്. പ്രതിദിനം 1,50,000 ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണിത്.
കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യൻ നാഷനൽ സ്റ്റീൽ കമ്പനി സലാല ഫ്രീസോണിൽ 500 ദശലക്ഷം ഡോളർ ചെലവിൽ സ്റ്റീൽ നിർമാണ കമ്പനി ആരംഭിച്ചിരുന്നു. പ്രതിവർഷം 1,50,000 ടൺ സ്റ്റീൽ നിർമിക്കാൻ കഴിയുന്ന പദ്ധതിയാണിത്. അടുത്ത വർഷം ആദ്യപാദത്തിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
േനരേത്ത ഒമാൻ ഇന്ത്യ-സംയുക്ത സംരംഭമായ ദീപക് ഒമാൻ ഇൻഡസ്ട്രീസ് 120 ദശലക്ഷം ഡോളർ ചെലവിൽ നിർമിക്കുന്ന കെമിക്കൽ കോംപ്ലക്സിന് തറക്കല്ലിട്ടിരുന്നു.
വർഷംതോറും 2,25,000 ടൺ കാൽസ്യം ക്ലോറൈഡ്, സോഡിയം നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെ ഉൽപാദിപ്പിക്കുക. പ്രാദേശികമായി ലഭിക്കുന്ന അമോണിയ അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് രാസവസ്തുക്കൾ ഉൽപാദിപ്പിക്കുക.
ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന പുടിവ ഗ്രൂപ്പും പ്രകൃതിദത്തമായ പഞ്ചസാര ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് കരാർ ഒപ്പിട്ടിട്ടുണ്ട്. 200 ദശലക്ഷം ഡോളറാണ് പദ്ധതിയുടെ ചെലവ്. സൊഹാർ ഫ്രീസോണിൽ പ്രവർത്തിക്കുന്ന എസ്.വി പിട്ടി ഗ്രൂപ്പിെൻറ മില്ലും സലാലയിൽ ആരംഭിക്കും. 100 ദശലക്ഷം ഡോളറാണ് പദ്ധതിയുടെ നിക്ഷേപം. കൂടാതെ അഞ്ച് ബില്യൺ ഡോളറിെൻറ 70ഒാളം പദ്ധതികൾ സലാല ഫ്രീസോണിൽ ആരംഭിക്കാനും കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsmalayalam news
News Summary - Salala-Freezone
Next Story