Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല ഫ്രീസോണിൽ വൻകിട...

സലാല ഫ്രീസോണിൽ വൻകിട ഉരുക്ക് നിർമാണ കേന്ദ്രം വരുന്നു

text_fields
bookmark_border
സലാല ഫ്രീസോണിൽ വൻകിട ഉരുക്ക് നിർമാണ കേന്ദ്രം വരുന്നു
cancel

മസ്കത്ത്: സലാല ഫ്രീസോണിൽ വൻകിട ഉരുക്കുനിർമാണ കേന്ദ്രം വരുന്നു. 500 ദശലക്ഷം ഡോളർ മുടക്കുമുതൽ വരുന്ന പദ്ധതിക്ക് സ്ഥലം കൈമാറുന്നത് സംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. സൗദി അറേബ്യയിലെ നാഷനൽ കമ്പനി കോംപ്ലക്സാണ് പദ് ധതിക്ക് മുതൽമുടക്കുന്നത്.

പ്രതിവർഷം ഒന്നര ലക്ഷം ടൺ ഉരുക്കുൽപന്നങ്ങൾ ഉൽപാദ ിപ്പിക്കാൻ ശേഷിയുണ്ടാകും. സലാല ഫ്രീസോൺ സി.ഇ.ഒ അലി ബിൻ മുഹമ്മദ് തബൂക്കും നാഷനൽ കമ്പ നി കോംപ്ലക്സ് ഡയറക്ടർ ബോർഡ് ചെയർമാൻ അഹമ്മദ് അൽ ഷഹീനുമാണ് പദ്ധതിയുടെ ധാ രണപത്രം ഒപ്പുവെച്ചത്. മേഖലയിലെ നിക്ഷേപങ്ങളിൽ വലിയ കുതിച്ചുചാട്ടമായിരിക്കും പുതിയ ഫാക്ടറിയെന്ന് അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു.
ഫാക്ടറിയുടെ നിർമാണത്തിന് ഏറ്റവും നവീനമായ എൻജിനീയറിങ് സാേങ്കതിക സംവിധാനങ്ങളാകും ഉപയോഗിക്കുക. ഇതുവഴി നിർമാണച്ചെലവിൽ 20 ശതമാനവും പദ്ധതി പൂർത്തിയാകാനെടുക്കുന്ന സമയത്തിൽ 50 ശതമാനവും ലാഭിക്കാൻ കഴിയും. റഫ്രിജറേറ്ററുകൾ, ജനറേറ്ററുകൾ, പാനലുകൾ, സ്റ്റീൽ റൂഫ്, പാലങ്ങൾക്കും വാണിജ്യ-താമസ കെട്ടിടങ്ങൾ തുടങ്ങിയവക്കും ഉപയോഗിക്കുന്ന സ്റ്റീൽ സ്ട്രക്ചറുകൾ തുടങ്ങിയവയാകും ഇവിടെ ഉൽപാദിപ്പിക്കുക. ഉൽപാദിപ്പിക്കുന്ന 65 ശതമാനം ഉൽപന്നങ്ങളും പ്രാദേശിക വിപണിയിലേക്ക് കയറ്റിയയക്കുകയാകും ചെയ്യുക.

അടുത്തവർഷം ആദ്യത്തോടെ കമ്പനിയുടെ നിർമാണം ആരംഭിക്കുമെന്ന് സലാല ഫ്രീസോൺ അധികൃതർ അറിയിച്ചു. അഞ്ഞൂറോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് പദ്ധതി സൃഷ്ടിക്കുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഫ്രീ സോണിൽ 21,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് ഫ്രീസോൺ അധികൃതർ അറിയിച്ചു. ഇതിനായി കൂടുതൽ വ്യവസായ സംരംഭങ്ങൾ ഇവിടെ ആരംഭിക്കും.

സാമ്പത്തിക വൈവിധ്യവത്കരണം, വികസനം എന്നീ നയങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യമുള്ളവരും കഴിവുള്ളവരുമായ സ്വദേശികൾക്ക് തൊഴിൽ നൽകാൻ ഇൗ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വദേശിവത്കരണ പദ്ധതിക്ക് സഹായകരമാകുന്നതിനൊപ്പം എണ്ണയിതര വരുമാനം വർധിക്കാനും സഹായകരമാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച പദ്ധതികൾ നിക്ഷേപകരുമായി സംയുക്ത യോഗങ്ങൾ നടത്തുന്നുണ്ട്. അടുത്ത മൂന്നു വർഷത്തിന് ശേഷം തൊഴിലന്വേഷകരായി ഒരൊറ്റ സ്വദേശി പുരുഷനോ, സ്ത്രീയോ ഉണ്ടായിരിക്കരുതെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്രീ സോൺ സി.ഇ.ഒ അലി തബൂക്ക് പറഞ്ഞു.

സലാല നഗരത്തിൽനിന്ന് 13 കിലോമീറ്റർ അകലെ റായ്സൂത്ത് നഗരത്തിന് സമീപമാണ് സലാല ഫ്രീ സോൺ. വൻ വ്യവസായ ഉൽപാദന കേന്ദ്രമായ ഇവിടെ നിലവിൽ രണ്ടു ശതകോടി റിയാലിെൻറ നിക്ഷേപമാണുള്ളത്. സലാല തുറമുഖത്തേക്ക് ഇവിടെനിന്ന് എട്ടു കിലോമീറ്റർ മാത്രമാണ് ഉള്ളതെന്നതിനാൽ ഇവിടത്തെ ഉൽപന്നങ്ങൾ വളരെ വേഗം ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാൻ കഴിയും. ചരക്കുഗതാഗതം, വിതരണം, ഉൽപാദനം, അസംബ്ലിങ്, രാസവസ്തു നിർമാണമടക്കം വിവിധ മേഖലകളിലുള്ള കമ്പനികൾ ഇവിടെയുണ്ട്. നിരവധി ഇന്ത്യൻ കമ്പനികളാണ് ഫ്രീസോണിൽ നിക്ഷേപമിറക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalala freezone
News Summary - salala freezone-oman-gulf news
Next Story