Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല ഫ്രീസോൺ...

സലാല ഫ്രീസോൺ ആസ്ഥാനം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
സലാല ഫ്രീസോൺ ആസ്ഥാനം  ഉദ്ഘാടനം ചെയ്തു
cancel
camera_alt?????? ??????????????? ??????? ?????????? ?????????? ??????? ???? ????????? ??? ?????????? ????????????? ????????????

സലാല: സലാല ഫ്രീസോണിെൻറ ആസ്ഥാന മന്ദിരം അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രിയും സലാല ഫ്രീസോൺ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ബിൻ നാസർ അൽ മെഹ്രീസിയടക്കം നിരവധി വിശിഷ്ട വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. നിക്ഷേപകർക്കും ഫ്രീസോണിനകത്തെ കമ്പനികൾക്കും മികച്ച സേവനം നൽകുന്നതിനായി ഏറ്റവും നവീനമായ സൗകര്യങ്ങളോടെയാണ് ആസ്ഥാനമന്ദിരം നിർമിച്ചിരിക്കുന്നത്. സലാല ഫ്രീസോണിെൻറ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടനമെന്ന് ചടങ്ങിൽ സംസാരിച്ച ഫ്രീസോൺ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു.

നിലവിൽ 7.8 ശതകോടി ഡോളറിെൻറ നിക്ഷേപം ഇങ്ങോട്ട് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. സ്വദേശികൾക്കായി ഏഴായിരം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു ശതകോടി ഡോളറിെൻറ നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15 ശതകോടി ഡോളറിെൻറ നിക്ഷേപം ആകർഷിക്കുകയും 21,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് സി.ഇ.ഒ പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം കൂടുതലായി ആകർഷിക്കുന്നതിലൂടെയേ അന്താരാഷ്ട്ര വിപണിയിൽ ഒമാെൻറ മത്സരക്ഷമത വർധിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.

22,500 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഏഴു നിലകളിലായാണ് ആസ്ഥാന മന്ദിരം നിർമിച്ചിട്ടുള്ളത്. സലാല ഫ്രീസോണിെൻറ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകൾെക്കാപ്പം നിക്ഷേപകർക്കുള്ള വിവിധ സൗകര്യങ്ങളും സേവനങ്ങളും ഇവിടെയുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിലും സ്വദേശി കമ്പനികൾക്ക് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സലാല ഫ്രീസോണിെൻറ പ്രവർത്തനം വിജയകരമാണെന്ന് ഡയറക്ടർ ബോർഡ് ചെയർമാനും ടൂറിസം മന്ത്രിയുമായ അഹമ്മദ് ബിൻ നാസർ അൽ മെഹ്രീസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalala freezone
News Summary - salala freezone-oman-gulf news
Next Story