Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയില്‍ മരിച്ച...

സലാലയില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
സലാലയില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹം ഖബറടക്കി
cancel

മൂവാറ്റുപുഴ: ഒമാനിലെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (49) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഖബറടക്കിയത്.

ഒമാന്‍ എയര്‍വേസില്‍ രാവിലെ 7.10ഓടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. 8.30 ഓടെ വീടുകളിലത്തെിച്ച് അല്‍പസമയം പൊതുദര്‍ശനത്തിന് വെച്ചശേഷം പള്ളിയിലേക്ക് കൊണ്ടുപോയി. മുഹമ്മദിന്‍െറ മൃതദേഹം  ആട്ടായം ദസൂഖി ജുമാ മസ്ജിദിലും നജീബിന്‍േറത് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദിലുമാണ് ഖബറടക്കിയത്.
നജീബിന്‍െറ ദുബൈയില്‍ ജോലി ചെയ്യുന്ന ബന്ധുക്കളായ ഇല്യാസ് മക്കാര്‍, അസീബ് അബ്ദുറഹീം എന്നിവര്‍ മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് ഇരുവരുടെയും വീടുകളിലത്തെി അന്ത്യോപചാരം അര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍ എന്നിവരുമെത്തി. 

കഴിഞ്ഞ വ്യാഴാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ നാട്ടിലത്തെിച്ച് ഖബറടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മൂടല്‍മഞ്ഞും പൊടിക്കാറ്റും മൂലം വിമാനം പുറപ്പെട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് പുറപ്പെട്ടത്.
ജനുവരി 22ന് രാവിലെയാണ് സലാലക്ക് സമീപം ദാരിസിലെ താമസ സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. മെറ്റല്‍ ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കാനത്തെിയ ഇവര്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം തീരുമാനിച്ചതിന് പിന്നാലെയാണ് ദുരൂഹ മരണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salala death
News Summary - salala death moovattupuzha
Next Story