Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡിനിടയിലും സാധാരണ...

കോവിഡിനിടയിലും സാധാരണ ചികിത്സ മുടക്കാതെ റോയൽ ആശുപത്രി

text_fields
bookmark_border
കോവിഡിനിടയിലും സാധാരണ ചികിത്സ മുടക്കാതെ റോയൽ ആശുപത്രി
cancel

മസ്കത്ത്: കോവിഡിെൻറ വ്യാപനം സൃഷ്ടിച്ച സമ്മർദത്തിനിടയിലും സാധാരണ ചികിത്സ മുടക്കാതെ റോയൽ ഹോസ്പിറ്റൽ. എല്ലാ സന്നാഹങ്ങളോടെയും ഒ.പി ക്ലിനിക്, ഓപറേഷൻ തിയറ്റർ, ഗൈനക്കോളജി വിഭാഗം തുടങ്ങി എല്ലാ സേവനങ്ങളും തുടരുന്നുണ്ട്.

ഐ.സി.യു വാർഡുകളിൽ കടുത്ത സമ്മർദം അനുഭവിക്കുന്ന സമയമായിട്ടും 90 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിയുന്നതായി ആശുപത്രിയിലെ മുതിർന്ന കൺസൽട്ടൻറും അസി. ഡയറക്ടർ ജനറലുമായ ഡോ. മുഹന്ന അൽ മുസൽഹി പറഞ്ഞു. ഏപ്രിലിൽ മാത്രം ആശുപത്രിയിലെ വിവിധ ഒ.പികളിൽ 13,000ത്തിലേറെ പേർ ചികിത്സ തേടിയതായി അദ്ദേഹം വ്യക്തമാക്കി. ഡേ ക്ലിനിക്കിൽ 1308 പേരും വെർച്വൽ ക്ലിനിക്കിൽ 5000ത്തിലേറെ പേരും ഇതിനുപുറമെ ചികിത്സ നേടിയിട്ടുണ്ട്. 1309 ശസ്ത്രക്രിയകളും കഴിഞ്ഞമാസം മുടക്കമില്ലാതെ നടന്നു. അർബുദ ചികിത്സ വിഭാഗത്തിൽ 2000ത്തിലേറെ പേരും റേഡിയേഷൻ തെറപ്പി വിഭാഗത്തിൽ 1445 പേരും ഇക്കാലയളവിൽ ചികിത്സ തേടി.

പകർച്ചവ്യാധി മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങളിൽ രോഗികൾക്ക് പരിചരണം നൽകാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രി നടത്തിയിട്ടുണ്ടെന്ന് ഡോ. മുസൽഹി പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലും അർബുദം, ഹൃേദ്രാഗ ചികിത്സക്ക് മുടക്കംവരുത്തിയില്ല. മഹാമാരിയുടെ ഘട്ടത്തിൽ സമർപ്പിതരായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും സഹകരിച്ച സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെയും അഭിനന്ദിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Royal Hospital
Next Story