റിയാലിെൻറ വിനിമയ മൂല്യം 189ൽ തൊട്ടു
text_fieldsമസ്കത്ത്: ഒമാനി റിയാൽ അടക്കം ഗൾഫ് കറൻസികളുടെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് പുതിയ ഉയരത്തിൽ. ചൊവ്വാഴ്ച വിനിമയമൂല്യം ഒരു റിയാലിന് 189.30 രൂപ വരെ ഉയർന്നു. ധനവിനിമയ സ്ഥാപനങ്ങൾ വൈകീട്ട് വിപണി അവസാനിച്ച ശേഷം 188.75 രൂപ മുതൽ 188.90 രൂപ വരെയാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഡോളറുമായുള്ള രൂപയുടെ മൂല്യം പുതിയ ഇടിവിലെത്തിയതിനെ തുടർന്നാണ് ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ഉയർന്നത്. ഡോളറിനെതിരെ 72.52 എന്ന നിലയിലാണ് ചൊവ്വാഴ്ച രാവിലെ വിദേശ നാണയ വിപണിയിൽ രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിക്കുേമ്പാൾ ഇത് 72.96 എന്ന റെക്കോഡ് നിലവാരത്തിൽ എത്തി. ക്രൂഡോയിൽ വിലവർധനയും ഇന്ത്യൻ ഒാഹരി വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യ ഇടിവിന് കാരണമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
രാവിലെ ബ്രെൻറ് ക്രൂഡ് ബാരലിന് 77 ഡോളർ എന്ന നിലയിലായിരുന്നു വില. വൈകുന്നേരത്തോടെ ഇത് 79.37 ഡോളർ എന്ന തലത്തിലേക്ക് ഉയർന്നു. രൂപയുടെ മൂല്യമിടിവിനെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ പ്രാധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി അത്യാവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി കുറക്കുന്നതടക്കം അഞ്ചിന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇതിെൻറ ഫലമായി കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ നിലവാരം അൽപം ശക്തിപ്പെട്ടിരുന്നു. മാർക്കറ്റിൽ ഉണർവ് നിലനിർത്താൻ ഇൗ തീരുമാനങ്ങൾക്ക് സാധിക്കാതിരുന്നതിനെ തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രൂപ വീണ്ടും താഴേക്ക് പോവുകയായിരുന്നു. വർധിക്കുന്ന വ്യാപാരക്കമ്മിയും ശോഷിക്കുന്ന വിദേശനാണയ സാഹചര്യവുമെല്ലാം വരുംദിവസങ്ങളിൽ രൂപയുടെ മൂല്യത്തെ പുതിയ താഴ്ചകളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.