Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാറത്ത് അൽ ശുറഫ ...

ഹാറത്ത് അൽ ശുറഫ പുനരുദ്ധാരണം പുരോഗമിക്കുന്നു

text_fields
bookmark_border
ഹാറത്ത് അൽ ശുറഫ    പുനരുദ്ധാരണം പുരോഗമിക്കുന്നു
cancel
camera_alt

പുനരുദ്ധാരണം പുരോഗമിക്കുന്ന ഹാറത്ത് അൽ ശുറഫ പ്രദേശം

മസ്കത്ത്: ഒമാനിന്‍റെ ചരിത്രത്തെയും പ്രാചീനമായ സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്ന അൽ ബുറൈമി വിലായത്തിലെ ഹാറത്ത് അൽ ശുറഫയുടെ പുനരുദ്ധാരണം സജീവമായി പുരോഗമിക്കുന്നു.

പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ചരിത്രപരമായ കെട്ടിടങ്ങളും സമീപസ്ഥലങ്ങളും സംരക്ഷിക്കാൻ നാട്ടുകാരും സാമൂഹിക സംഘടനകളും ഉൾപ്പെടെയുള്ളവർ സന്നദ്ധരായി രംഗത്തെത്തിയത്. ഈന്തപ്പനത്തോട്ടങ്ങളാലും നാരങ്ങത്തോട്ടങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണിത്.

പഴയ വീടുകൾ, പള്ളി എന്നിവയടക്കം പല കെട്ടിടങ്ങളുമാണ് ഇപ്പോൾ പുനരുദ്ധരിക്കുന്നത്. പഴയകാലത്തെ വാസ്തുശിൽപ രീതി നിലനിർത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

വിനോദസഞ്ചാരികൾക്ക് ഒമാനി സംസ്കാരത്തെ അടുത്തറിയാനും ജീവിത രീതികൾ മനസ്സിലാക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscathistorybuildingrestorationprogress
News Summary - restoration of Harat Al Shurafa is progressing
Next Story