Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീരുമാനത്തിൽ മാറ്റം:...

തീരുമാനത്തിൽ മാറ്റം: റസിഡൻറ് കാർഡുള്ളവർക്ക് ഒമാനിൽ പ്രവേശിക്കാം

text_fields
bookmark_border
തീരുമാനത്തിൽ മാറ്റം: റസിഡൻറ് കാർഡുള്ളവർക്ക് ഒമാനിൽ പ്രവേശിക്കാം
cancel

മസ്കത്ത്: വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാ ൻ ഭേദഗതി വരുത്തി. ഇപ്പോൾ വിദേശത്തുള്ള റസിഡൻറ് കാർഡുള്ളവർക്ക് രാജ്യത്തെ വിമാനത്താവള ങ്ങളിലൂടെ തിരികെയെത്താമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി സർക്കുലറിലൂടെ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. പുതിയ സർക്കുലർ പ്രകാരം പ്രവേശനവിലക്ക് വിസിറ്റിങ് വിസക്കാർക്ക് മാത്രമായിരിക്കും. ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാരും റസിഡൻറ് വിസയുള്ളവരും ഒഴികെയുള്ള വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്ന് അതോറിറ്റി എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ സാലിം ഹമെദ് സൈദ് അൽ ഹുസ്നി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും തീരുമാനം പ്രാബല്യത്തിലാവുക.


ഒമാനിലെത്തുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിെൻറ പരിശോധനയിൽ ഹോസ്പിറ്റൽ ക്വാറൈൻറൻ വേണ്ടവരെ അങ്ങോട്ട് മാറ്റും. അല്ലാത്തവർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും. ട്രാൻസിറ്റ് യാത്രക്കാർക്ക് ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്നും സർക്കുലറിൽ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊതു ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്തിൽനിന്ന് ആഭ്യന്തര സർവിസിലേക്ക് മാറിക്കയറുന്ന യാത്രക്കാരും പൊതു ആരോഗ്യ സുരക്ഷക്കായി കൈക്കൊണ്ട നടപടികൾ അനുസരിക്കേണ്ടിവരും. തൊഴിൽ വിസയിലുള്ളവർക്ക് തിരിച്ചുവരാമെന്ന അറിയിപ്പ് പ്രവാസികളിൽ ആശ്വാസം പരത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് നോവൽ കൊറോണ വൈറസിെൻറ (കോവിഡ്-19) വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തൊഴിൽ വിസയുള്ളവർക്ക് അടക്കം വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് എല്ലാവരിലും ആശങ്ക പരത്തിയിരുന്നു. അതേസമയം, ഒമാനിൽ തിങ്കളാഴ്ച പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


പ്രവേശന വിലക്കിനുള്ള തീരുമാനമറിഞ്ഞ് ട്രാവൽ ഏജൻസികളിലേക്ക് അന്വേഷണ പ്രവാഹമായിരുന്നു. വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ അന്വേഷണങ്ങൾക്ക് മറുപടി പറയാൻ സാധിക്കാതിരുന്നതിനാൽ പലരും തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഒാഫിസുകൾ തുറന്നിരുന്നില്ല. കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികളോട് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊതുപാർക്കുകൾ അടക്കുക, ജുമുഅ നമസ്കാരം ഒഴിവാക്കുക, വിവാഹ പാർട്ടികൾ അടക്കം സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക, ഖബറടക്ക ചടങ്ങുകൾക്ക് അധികമാളുകൾ പെങ്കടുക്കാതിരിക്കുക തുടങ്ങിയ തീരുമാനങ്ങളും സുപ്രീം കമ്മിറ്റി യോഗം കൈക്കൊണ്ടിരുന്നു. ഇവയും ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുക. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഒറ്റക്കും കൂട്ടായ തലത്തിലും ഉറപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഒരു മാസത്തെ അവധി ഞായറാഴ്ച മുതൽ നിലവിൽ വന്നു. രാജ്യത്തെ സിനിമാശാലകൾ ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsresident card
News Summary - resident card-oman-gulf news
Next Story