ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഇടിഞ്ഞു
text_fieldsമസ്കത്ത്: ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ (എസ്.എം.ഇ) പുതിയ രജിസ്ട്രേഷനിൽ ഇടിവുണ്ടായതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 34 ശതമാനത്തിെൻറ ഇടിവാണ് ഇവയുടെ എണ്ണത്തിലുണ്ടായത്.
കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1,826 ചെറുകിട സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇൗ വർഷം ഇത് 1,204 ആയി കുറഞ്ഞു. അതേ സമയം, ഇടത്തരം വിഭാഗം സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഫെബ്രുവരിയിൽ 53 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞവർഷം 17 എണ്ണം രജിസ്റ്റർ ചെയ്തത് 26 ആയാണ് വർധിച്ചത്. ഇടത്തരം സ്ഥാപനങ്ങൾക്കുപുറമെ, ചെറുകിട, മൈക്രോ ബിസിനസ് സംരംഭങ്ങളും ചേർന്നതാണ് എസ്.എം.ഇ വിഭാഗം. മസ്കത്തിലാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൂടുതൽ എസ്.എം.ഇകൾ രജിസ്റ്റർ ചെയ്തത്, 448 എണ്ണം.
മൊത്തം എണ്ണത്തിെൻറ 37 ശതമാനമാണിത്. കഴിഞ്ഞവർഷം സമാന കാലയളവിൽ മസ്കത്തിൽ 598 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്. വടക്കൻ ബാത്തിനയിലേത് ആകെട്ട കഴിഞ്ഞവർഷത്തെ 259ൽനിന്ന് 171 ആയി കുറഞ്ഞു. ദാഖിലിയ, തെക്കൻ ബാത്തിന, ദോഫാർ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, ദാഹിറ, ബുറൈമി ഗവർണറേറ്റുകളാണ് പിന്നിൽ. അൽ വുസ്തയും മുസന്ദവുമാണ് ഏറ്റവും പിന്നിൽ. യഥാക്രമം പന്ത്രണ്ടും നാലും സ്ഥാപനങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. 2017ൽ മൊത്തം 31,835 എസ്.എം.ഇ യൂനിറ്റുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് പറയുന്നു. ഇതിൽ 10,260 എണ്ണവും മസ്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.