വിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് തുടക്കമായി
text_fieldsമസ്കത്ത്: ഒമാനിൽ റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മറ്റ് ഗൾഫ് രാജ്യങ്ങളിലു ം കേരളത്തിലും വെള്ളിയാഴ്ചയായിരുന്നു റമദാൻ ഒന്ന്. കോവിഡ് ഭീതിയിലും സാമ്പത്തിക പ്ര തിസന്ധിയിലുമാണ് മലയാളികൾ അടക്കമുള്ള വിശ്വാസിസമൂഹം റമദാനിലേക്ക് പ്രവേശിക്കു ന്നത്. മസ്ജിദുകളിലെ ജമാഅത്ത് നമസ്കാരവും ജുമുഅയും ഇഫ്താറുകളും കൂടിച്ചേരലുകളുമൊന്നുമില്ലാതെ ലോക് ഡൗണിലൂടെയാകും ഇൗ റമദാൻ കടന്നുപോവുക. കടകളും സ്ഥാപനങ്ങളും വരുമാനമാർഗങ്ങളും അടഞ്ഞതിനാൽ പ്രവാസികൾക്ക് ഒമാനിലെയും നാട്ടിലെയും റമദാൻ പരീക്ഷണങ്ങൾ നിറഞ്ഞതായിരിക്കും. ഏറെ അനുഗ്രഹമായിരുന്ന മസ്ജിദുകളിലെയും മറ്റു സ്ഥാപനങ്ങളിലെയുമൊക്കെ സമൂഹ ഇഫ്താറുകൾ ഇൗ വർഷം ഉണ്ടായിരിക്കില്ല എന്നതും പ്രവാസികൾക്ക് തിരിച്ചടിയാണ്.
ആശങ്കകളെ വിശ്വാസത്തിെൻറ കരുത്തിൽ മറികടക്കാമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ വിശുദ്ധ റമദാനെ വരവേൽക്കുന്നത്. ജോലിയുള്ളപ്പോഴുള്ള ഇഫ്താര്‍ പൊലിമകള്‍ ഒരുക്കാനാകില്ലെങ്കിലും ഉള്ളതുകൊണ്ട് മനസ്സും വയറും സംതൃപ്തിയോടെ നിറക്കാനാണ് അവർ ഒരുങ്ങുന്നത്. സാധാരണ പ്രവാസിക്ക് റമദാൻ സാമ്പത്തിക ചെലവുകൾ കുറഞ്ഞ മാസമാണ്. മസ്ജിദുകളിലും വിവിധ ഭാഗങ്ങളിലെ ടെൻറുകൾ അടക്കമുള്ള ഇടങ്ങളിലെയും ഇഫ്താറുകളെ ആശ്രയിക്കുന്നവരാണ് ഒറ്റക്ക് താമസിക്കുന്ന പ്രവാസികൾ അധികവും. നല്ല ഭക്ഷണം ലഭിക്കുന്നതിനാൽ പലരും ഇഫ്താർ ഇടങ്ങൾ തേടിപ്പോകാറുണ്ട്. വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ഇടങ്ങൾ തേടിപ്പോകുന്നവരും നിരവധിയാണ്. മികച്ച വിഭവങ്ങളുള്ള ഇത്തരം ഇഫ്താറുകളിൽ പെങ്കടുക്കുന്നവർക്ക് പിന്നീട് കാര്യമായ ഭക്ഷണങ്ങളൊന്നും വേണ്ടിവന്നിരുന്നില്ല. സംഘടനകളും കൂട്ടായ്മകളും നടത്തുന്ന ഇഫ്താറുകളും ഇത്തരക്കാർക്ക് അനുഗ്രഹമാകാറുണ്ട്. സ്ത്രീകൾക്ക് സൗകര്യമുള്ള ചില മസ്ജിദുകളിൽ കുടുംബസമേതം പോകുന്നവരുമുണ്ട്. കോവിഡ് എല്ലാറ്റിനെയും നിശ്ചലമാക്കിയിരിക്കുന്നു. സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറുകിടസ്ഥാപനങ്ങൾ നടത്തുന്നവർക്കും കടകൾ നടത്തുന്നവർക്കും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഫ്രീ വിസയിൽ ജോലി ചെയ്യുന്നവരും ഇൗ ഗണത്തിൽ ഉൾപ്പെടുന്നുണ്ട്. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ മലയാളികൾ അടക്കമുള്ളവർ ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. തങ്ങെള ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് പണം അയക്കാൻ കഴിയാത്ത േവവലാതിയിലാണ് പലരും. കടം വാങ്ങി പണം അയക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് പലരും. ഒക്കെ നേരെയാവുമെന്നും പഴയ അവസ്ഥ തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയാണ് ഇവർക്ക് ആശ്വാസം പകരുന്നത്.
ഞെരുക്കങ്ങൾക്കിടയിലും ഒറ്റക്ക് കഴിയുന്നവരടക്കം റമദാനെ വരവേൽക്കാൻ സാധ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വീടും താമസസ്ഥലവും വൃത്തിയാക്കിയും റൂമും മറ്റും ഒരുക്കിവെച്ചുമാണ് പ്രവാസികൾ റമദാനിലേക്ക് കടക്കുന്നത്. നമസ്കാര മുസല്ലകളും വിരിപ്പുകളും അടക്കമുള്ളവ കഴുകി വൃത്തിയാക്കുന്നവരുമുണ്ട്. ഇൗവർഷം മസ്ജിദുകളിൽ പോകാൻ കഴിയാത്തതിനാൽ വീടുകളിൽ നമസ്കാരത്തിന് പ്രേത്യക സൗകര്യമൊരുക്കുന്നവരുമുണ്ട്. ജോലിയും മറ്റു തടസ്സങ്ങളുമില്ലാത്തതിനാൽ ആരാധനകാര്യങ്ങൾ കൂടുതൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് പലരും. അതോടൊപ്പം ഇഫ്താറും അത്താഴവുമൊക്കെ തയാറാക്കാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഉള്ള സൗകര്യങ്ങളിൽ ഒതുങ്ങിനിന്നുതന്നെ റമദാൻ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.