രാജഗിരി ആശുപത്രി ‘ഗ്ലോബസ്’ വിങ് പ്രഖ്യാപനം നടന്നു
text_fieldsമസ്കത്ത്: വിദേശത്തുനിന്ന് ചികിത്സക്കായെത്തുന്നവർക്ക് മികച്ച സൗകര്യമൊരുക്കു ന്ന ആലുവ രാജഗിരി ആശുപത്രിയുടെ ‘ദി ഗ്ലോബസ്’ വിങ്ങിെൻറ ഒൗദ്യോഗിക പ്രഖ്യാപനവും ചികി ത്സാ ഇളവുകൾക്കായുള്ള പ്രിവിലേജ് കാർഡിെൻറ വിതരണോദ്ഘാടനവും മസ്കത്തിൽ നടന്നു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്ലോബസ് വിങ് പ്രഖ്യാപനം ആർ.ഒ.പി ആശുപത്രി ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ മാലിക് അൽ ഖാറൂസി നിർവഹിച്ചു. രാജഗിരി പ്രിവിലേജ് കാർഡിെൻറ വിതരണോദ്ഘാടനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ഗോയൽ ഒമാൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ ഫൗസി ബഷീറിന് നൽകി നിർവഹിച്ചു.
ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഗ്ലോബസ് വിങ്ങിൽ രാജ്യാന്തര നിലവാരമുള്ള 15 എക്സിക്യൂട്ടിവ് സ്യൂട്ട് മുറികളും രണ്ടു പ്രസിഡൻഷ്യൽ സ്യൂട്ട് മുറികളും അറബിക് വിഭവങ്ങളടക്കം വിളമ്പുന്ന ഭക്ഷണശാലയും ഉണ്ടാകും. ഗ്ലോബസ് വിങ് പൂർത്തിയാകുന്നതോടെ 750 കിടക്കകളുള്ള ആശുപത്രിയെന്ന പദവിയിലേക്ക് രാജഗിരി ഉയരും. രാജഗിരി പ്രിവിലേജ് കാർഡ് വഴി ഒമാനികൾക്കും പ്രവാസികൾക്കും ചികിത്സാ ഇളവുകളടക്കം പ്രത്യേക പരിഗണന ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ചടങ്ങിെൻറ ഭാഗമായി മജ്ജ മാറ്റിവെക്കൽ ചികിത്സയുടെ നൂതന സംവിധാനങ്ങളെക്കുറിച്ച് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. മോബിൻ പോൾ വിശദീകരിച്ചു. ഒമാനിൽനിന്നുമാത്രം ഇതിനോടകം വിദഗ്ധ ചികിത്സക്കായി പതിനായിരത്തിലധികം പേരാണ് രാജഗിരി ആശുപത്രിയിലെത്തിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ചടങ്ങിൽ രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി സി.എം.ഐ, ഡയറക്ടർ ഡോ. വി.എ. ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഒറത്തൽ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ, നാദാൻ ഗ്രൂപ് ഡയറക്ടർ ജാബ്സൺ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ആതുര സേവന, ഇൻഷുറൻസ്, ബാങ്കിങ് രംഗത്തെ പ്രതിനിധികളും നിരവധി ഒമാൻ സ്വദേശികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.