Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴ...

മഴ ശക്തമാകുന്നു; നിരവധി വാഹനങ്ങൾ വാദിയിൽ കുടുങ്ങി

text_fields
bookmark_border
മഴ ശക്തമാകുന്നു; നിരവധി വാഹനങ്ങൾ വാദിയിൽ കുടുങ്ങി
cancel
camera_alt????? ???????????????????????? ???????????? ????? ????????????????? ???????????????????????? ???????? ????????????? ????????? ???????

മസ്കത്ത്: വെള്ളിയാഴ്ച മുസന്തം ഗവർണറേറ്റിൽ തുടങ്ങിയ മഴ മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിച്ചു. 
മസ്കത്ത്, ദാഖിലിയ്യ, ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലാണ് ശനിയാഴ്ച മഴ പെയ്തത്. ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിൽ ശക്തമായ മഴയാണ് പെയ്തത്. മസ്കത്ത് റൂവിയിൽ രാത്രി 8.30ഒാടെയാണ് മഴയെത്തിയത്. മത്രയിൽ രാത്രി ഒമ്പതോടെയും മഴ പെയ്തു. 
 സൊഹാറിലെ ചില ഭാഗങ്ങളിലും ശനിയാഴ്ച മഴ ലഭിച്ചു. മുസന്തം ഗവർണറേറ്റിെൻറ ദിബ്ബ വിലായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും ആലിപ്പഴ വർഷവുമുണ്ടായി.മഴയെ തുടർന്ന് പലയിടങ്ങളിലും അപകടം റിപ്പോർട്ട് ചെയ്തു. ഇസ്കിയിൽ വാദി മുറിച്ചുകടക്കെവ കാർ ഒഴുക്കിൽപെട്ടു. 
കാറിൽ അഞ്ചുപേരുണ്ടായിരുന്നു. ഇവരെ രക്ഷിക്കാൻ സിവിൽ ഡിഫൻസ് അധികൃതർ രാത്രിയും ശ്രമിച്ചുവരുകയാണ്. വാദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് വാദി അഖബിൽനിന്ന് മസ്കത്തിലേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 
ടാക്സി കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ ഒഴുക്കിൽപെട്ടു. ഇൗ വാഹനങ്ങളിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 
മഴ 24 മണിക്കൂറിനകം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ശനിയാഴ്ച രാത്രി എേട്ടാടെ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മി.മീറ്റർവരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു. മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പുണ്ട്. 
ഒമാൻ കടൽത്തീരത്ത് രണ്ട് മുതൽ മൂന്നു മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കും. 
കാഴ്ചപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - rain in oman-oman-gulnews
Next Story