കോടമഞ്ഞിൽനിന്ന് വെള്ളക്കൊയ്ത്ത് ഇക്കുറിയും നടപ്പാക്കും
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഖരീഫ് കാലത്ത് നടപ്പാക്കിയ കോടമഞ്ഞിൽനിന്ന് വെള്ളം ഉൽപ ാദിപ്പിക്കുന്ന പദ്ധതി ഇക്കുറി വിപുലമായ രീതിയിൽ നടപ്പാക്കുമെന്ന് പരിസ്ഥിതി കാല ാവസ്ഥ മന്ത്രാലയം അറിയിച്ചു. ഖരീഫ് കാലത്തുണ്ടാകുന്ന കോടമഞ്ഞിനെ പരമാവധി പ്രയോജ നപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമായാണ് പദ്ധതി. ഇങ്ങനെ സ്വരൂപിക്കുന്ന ജലം മരുഭൂ മേഖലകളിൽ ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 9,31,260 ക്യുബിക് മീറ്റര്‍ മഞ്ഞില്‍ നിന്ന് മൂന്നര ലക്ഷം ഗാലന് വെള്ളമാണ് സ്വരൂപിച്ചതെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ദോഫാർ, റഖിയൂത്ത് വിലായതിലെ അംബ്രൂഫ്, തഖ വിലായതിലെ അല്‍ ഹഖ്, സലാലയിലെ തിതാം, മഫ്റഖ് സിക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വട്ടം പദ്ധതി നടപ്പാക്കിയത്. മെഷ്നെറ്റ് എന്നറിയപ്പെടുന്ന പ്രത്യേക തരം വല ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമുള്ള ചെലവ് വളരെ കുറവാണ് എന്നതാണ് ഇതിെൻറ പ്രത്യേകത.
ദോഫാര്‍ കുന്നുകളിലെ പച്ചപ്പിെൻറ നഷ്ടം കുറക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. മരുഭൂവത്കരണത്തിെൻറ വേഗം കുറക്കുന്നതിെനാപ്പം ഇൗ വെള്ളം ഉപയോഗിച്ച് കൃഷികളും പ്രകൃതിയിലെ മരങ്ങളും മറ്റും നനക്കാനും സാധിക്കും. ഒപ്പം വർഷം മുഴുവൻ സലാലയില്‍ ശുദ്ധജലം വിതരണം നടത്താനും സാധിക്കും.
ഉയര്‍ന്ന പ്രദേശത്താണ് ഖരീഫ് സമയത്ത് കോടമഞ്ഞുണ്ടാവുക. അതിനാൽ അവിടെയാണ് െവള്ളക്കൊയ്ത്ത് നടക്കുക. അന്തരീക്ഷത്തിലെ മഞ്ഞിെൻറ അളവ്, കാറ്റിെൻറ വേഗവും ദിശയും, ഉപരിതലത്തില്‍നിന്നുള്ള ദൂരം, മണ്ണിെൻറ ഫലഭൂയിഷ്ഠത, ചെടികളുടെ വൈവിധ്യവും മണ്ണിെൻറ നിലവാരമിടിയലിനെയും കുറിച്ചുള്ള വിവരം തുടങ്ങിയ ഭൗമ, കാലാവസ്ഥ പ്രത്യേകതകളും ഇതിനായി കണക്കിലെടുക്കുമെന്ന് അധികൃതർ പറഞ്ഞു. വരൾച്ചയും മരുഭൂവത്കരണവും തടയാനുള്ള മറ്റു പദ്ധതികളെ അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണ്. ജനങ്ങൾക്കിടയിൽ പരിസ്ഥിതി ബോധവത്കരണത്തിനും ഹരിതാഭ പരിപാലിക്കുന്നതിെൻറ ആവശ്യകത ഓര്‍മപ്പെടുത്താനും ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.