ന്യൂനമർദം ചുഴലിക്കാറ്റായി; ഒമാന് ഭീഷണിയില്ല
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. സാഗർ എന്നാണ് കാറ്റിെൻറ പേര്. ഇന്ത്യയാണ് ഇൗ പേര് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഏദൻ കടലിടുക്കിൽ പ്രവേശിച്ചതായും ഒമാന് ഭീഷണിയില്ലെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ദുർബലമാകാനാണ് സാധ്യത. ചുഴലിക്കാറ്റിെൻറ ഫലമായി യമെൻറ തെക്കൻ ഭാഗങ്ങൾ, ജിബൂതി, സോമാലിയയുടെ വടക്കൻ ഭാഗങ്ങൾ, എറീത്രിയ, സൗദി അറേബ്യയിലെ അൽ ഹജറിെൻറ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിക്കും.
കാറ്റ് ഏദൻ കടലിടുക്കിൽ എത്തിയതിനാൽ സലാലയിലും ദോഫാർ ഗവർണറേറ്റിെൻറ മറ്റു ഭാഗങ്ങളിലും മഴ ലഭിക്കാൻ സാധ്യതയില്ല. ചുഴലിക്കാറ്റിെൻറ പരോക്ഷഫലമായി ബുധനാഴ്ച സലാലയിലും ദോഫാർ ഗവർണറേറ്റിെൻറ പലയിടങ്ങളിലും ബുധനാഴ്ച നല്ല മഴ ലഭിച്ചിരുന്നു. ന്യൂനമർദ പാത്തി ഒമാനിലൂടെ കടന്നുപോയതിെൻറ ഫലമായി ഒമാനിലെ വിവിധയിടങ്ങളിൽ വ്യാഴാഴ്ചയും മഴ പെയ്തു.
ബുറൈമി ഗവർണറേറ്റിെൻറ ചില ഭാഗങ്ങൾ, സമാഇൗലും ഇസ്കിയുമടക്കം ദാഖിലിയ ഗവർണറേറ്റിെൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തു. പലയിടത്തും വാദികൾ രൂപം കൊള്ളുകയും ചെയ്തു. ശർഖിയ ഗവർണറേറ്റിലെ ബുഅലി, അൽ കാമിൽ അൽ വാഫി ഭാഗങ്ങളിൽ വ്യാഴാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതും ജനത്തെ വലച്ചു. പൊതുവെ സുഖകരമായ കാലാവസ്ഥയാണ് പലയിടങ്ങളിലും വ്യാഴാഴ്ചയും അനുഭവപ്പെട്ടത്. ഇത് നോമ്പനുഷ്ഠിക്കുന്നവർക്ക് ഗുണമായി. ബുധനാഴ്ച ദിമാ വൽതായീനിലാണ് കൂടുതൽ മഴ ലഭിച്ചത്, 34 മില്ലീ മീറ്റർ. ജബൽ അഖ്ദറിലെ സൈഖിൽ 20.5 മില്ലീമീറ്ററും ദോഫാറിലെ ദൽഖൂത്തിൽ 12.4 മില്ലീമീറ്റർ മഴയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.