Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിവിധ...

വിവിധ പ്രദേശങ്ങളിൽ മഴ

text_fields
bookmark_border
വിവിധ പ്രദേശങ്ങളിൽ മഴ
cancel
camera_alt

നിസ്വയിലെ ബർക്കത്ത് അൽ മൗസിൽനിന്നുള്ള മഴക്കാഴ്ച,  ജബൽ അഖ്ദർ മേഖലയിൽ വർഷിച്ച ആലിപ്പഴം

മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴ ലഭിച്ചു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാദികൾ നിറഞ്ഞൊഴുകി. ആലിപ്പഴവും വർഷിച്ചു. രാവിലെ പതിയെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തിയാർജിച്ചത്. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി ചെറിയതോതിൽ ഗതാഗത തടസ്സവും നേരിട്ടു. ജബൽ അഖ്ദർ, നിസ്വ വിലായത്തിലെ ബർകത്തുൽ മൗസ, ഇബ്ര, മുദൈബി, സമാഇൽ, വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽഖാബിൽ എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.

അതേസമയം, വ്യാഴാഴ്ചവരെ ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. ബുധനാഴ്ച അൽഹജർ പർവത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ചുമുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്തേക്കും.

ഇത് ഒമാൻ കടലിന്‍റെ തീര പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. വ്യാഴാഴ്ച വിവിധ ഇടങ്ങളിലായി അഞ്ച്മുതൽ 15 മില്ലിമീറ്റർവരെ മഴയും മണിക്കൂറിൽ 27മുതൽ 64 കീ.മീറ്റർ വേഗതയിൽ കാറ്റും വീശിയേക്കും. മഴയുടെ പാശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain in oman
News Summary - Rain in various regions
Next Story