വിവിധ പ്രദേശങ്ങളിൽ മഴ; ചൂടിന് ആശ്വാസം
text_fieldsവടക്കൻ ശർഖിയ ഗവർണറേറ്റിൽ നിറഞ്ഞൊഴുകുന്ന
വാദി ഖഫീഫ
മസ്കത്ത്: ചൂടിനാശ്വാസുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. പലയിടങ്ങളിലും കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ വർഷിച്ചത്. അൽ ഹംറ, വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിലുള്ള വാദി ഖഫീഫ, സമാഇലിലെ വാദി മുഹറം തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കോരിച്ചൊരിഞ്ഞത്.
വാദികൾ കവിഞ്ഞൊഴുകി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിലും ദോഫാർ അടക്കുമുള്ള ഗവർണറേറ്റുകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഖരീഫിനിടോനുബന്ധിച്ച് ദോഫാറിൽ ജൂൺ 27ന് മഴ ലഭിച്ചിരുന്നു. ഖരീഫ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്നതോടെ സലാലയിൽ നല്ല മഴയായിരിക്കും അനുഭവപ്പെടുക.
കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയത് മലയാളികളടക്കമുള്ള പ്രവാസികൾക്കും സ്വദേശികൾക്കും അനുഗ്രഹമായി. അതുവരെയും അസഹനീയായ ചൂടായിരുന്നു അനുഭവപ്പെട്ടത്. മഴക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു. തലസ്ഥാന നഗരമായ മസ്കത്തിൽ താപനിലയിൽ കുറവുണ്ടെങ്കിലും മഴ കനിഞ്ഞിട്ടില്ല. സമീപ പ്രദേശങ്ങളിൽ മഴ വർഷിക്കുമ്പോൾ മസ്കത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

