ഒമാൻ–ഖത്തർ നിക്ഷേപകരുടെ സംയുക്ത യോഗം ബുധനാഴ്ച ദോഹയിൽ
text_fieldsമസ്കത്ത്: ഒമാൻ-ഖത്തർ സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഗൾഫ് ഒാർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൽട്ടിങ് (ജി.ഒ.െഎ.സി) ആഭിമുഖ്യത്തിൽ നിക്ഷേപകരുടെ സംയുക്ത യോഗം സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും നിക്ഷേപകരും പെങ്കടുക്കും. ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലെ ഏകോപനവും വ്യവസായ-വാണിജ്യ സഹകരണവും വർധിപ്പിക്കാനുള്ള ജി.ഒ.െഎ.സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം.
ഇരുരാഷ്ട്രങ്ങളിലെയും സാമ്പത്തിക വികസനം വർധിപ്പിക്കാൻ സഹായകരമാകും വിധം ബിസിനസുകാരും നിക്ഷേപകരും തമ്മിലെ സഹകരണം ശക്തിപ്പെടുത്തലും യോഗത്തിെൻറ പ്രധാന ലക്ഷ്യമാണ്. ഇരു രാഷ്ട്രങ്ങളിലെയും നിക്ഷേപാവസരങ്ങൾ, മേഖലകൾ, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന പ്രദർശനവും ഉണ്ടാകും. ഇതുവഴി യുവ സംരംഭകർക്ക് നൂതനാശയങ്ങൾ ആവിഷ്കരിക്കാനും മുതൽമുടക്കാനും സാധിക്കും. മനുഷ്യവിഭവശേഷിയും പ്രകൃതിപരമായ സവിശേഷതകളും പരമാവധി ഉപയോഗപ്പെടുത്തി അതിൽ നിന്ന് പ്രയോജനം നേടുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ചചെയ്യും.
ഹെവി ഇൻഡസ്ട്രീസ്, ലോജിസ്റ്റിക്സ്, ടൂറിസം, സാേങ്കതികത, സോഫ്റ്റ്വെയർ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റൽ മാനേജ്മെൻറ്, വാതകവും ഉപ ഉൽപന്നങ്ങളും, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ സംസ്കരണം, കാർഷികമേഖല തുടങ്ങിയ മേഖലകളിലെ നിക്ഷേപവും സഹകരണവുമാകും രണ്ടു ദിവസം നീളുന്ന യോഗത്തിൽ പ്രധാനമായും ചർച്ചയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
