Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

തട്ടിക്കൊണ്ടുപോകലിനും അന്യായ തടങ്കലിനും ഒമാനിൽ കിട്ടുന്ന ശിക്ഷ

text_fields
bookmark_border
തട്ടിക്കൊണ്ടുപോകലിനും അന്യായ തടങ്കലിനും ഒമാനിൽ കിട്ടുന്ന ശിക്ഷ
cancel

?നാട്ടിലെ നിയമങ്ങളെക്കുറിച്ചും അതിന് കിട്ടാവുന്ന ശിക്ഷകളെക്കുറിച്ചുമൊക്കെ മിക്ക പ്രവാസികൾക്കും ഏറക്കുറെ അറിവുള്ളതാണ്.

പത്രമാധ്യമങ്ങളിലൂടെയൊക്കെ അത്തരം കാര്യങ്ങളെക്കുറിച്ച അറിവുകൾ കൃത്യമായി ലഭിക്കുന്നുണ്ട്. പ്രവാസ ലോകത്ത് ഏറ്റവും കൂടുതലായി അറിയേണ്ട വിഷയം തൊഴിൽ, എമിഗ്രേഷൻ നിയമങ്ങളാണ്. എന്നിരുന്നാലും അപൂർവം സന്ദർഭങ്ങളിലെങ്കിലും മറ്റു നിയമങ്ങളുടെ കാര്യത്തിലേക്ക് ശ്രദ്ധയെത്തുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

അതിനാൽ അത്തരം വാർത്തകളും നിയമങ്ങളും കഴിയുന്നത്ര അറിയുന്നതിനും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്. ഒമാനിൽ അന്യായത്തടങ്കൽ, തട്ടിക്കൊണ്ടു പോകൽ എന്നിവക്കൊക്കെ നിയമാനുസരണം എന്ത് ശിക്ഷയാണ് കിട്ടുക?

സുരേഷ് കുമാർ, ആറ്റുംപുറം, ബർക്ക

•സാധാരണ ഗതിയിൽ പ്രവാസികൾ കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കുന്നത് തൊഴിൽ നിയമങ്ങളെക്കുറിച്ചും വിദേശികളുടെ താമസ-കുടിയേറ്റ നിയമങ്ങളെക്കുറിച്ചും എമിഗ്രേഷൻ നിയമങ്ങളെക്കുറിച്ചുമൊക്കെയാണ്.

എന്നിരുന്നാലും താമസിക്കുന്ന രാജ്യത്തെ നിയമങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചുമുള്ള അത്യാവശ്യം അറിവ് ഏവർക്കും ആവശ്യമാണ്. ഒമാൻ ശിക്ഷ നിയമം (റോയൽ ഡിക്രീ 7 / 2018 ഭേദഗതികളോടെ) ഭാഗം 10 അധ്യായം ഒന്നിലാണ് വ്യക്തിസ്വാതന്ത്ര്യത്തിനും മാന്യതക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നത്.

അതിലെ 322ാം വകുപ്പ് പ്രകാരം ഏതെങ്കിലും മാർഗത്തിൽ വ്യക്തിയുടെ നിയമപരമായ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയോ നിഷേധിക്കുകയോ തടഞ്ഞുെവക്കുകയോ അയാളെ തടങ്കലിൽ പാർപ്പിക്കുകയോ ചെയ്യുന്നപക്ഷം കുറ്റവാളികൾക്ക് മൂന്നുമാസം മുതൽ മൂന്നുവർഷം വരെ ജയിൽശിക്ഷ ലഭിക്കും.

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെ തട്ടിക്കൊണ്ടുപോകുന്നപക്ഷം മൂന്നുവർഷം മുതൽ ഏഴുവർഷം വരെ നീളാവുന്ന തടവുശിക്ഷ ലഭിക്കും.


തടഞ്ഞുവെക്കലും തട്ടിക്കൊണ്ടുപോകലും തടങ്കലിൽ പാർപ്പിക്കലും താഴെ പറയുന്ന പ്രകാരമാണ് സംഭവിക്കുന്നതെങ്കിൽ ഏഴു വർഷത്തിൽ കുറയാത്തതും 15 വർഷത്തിൽ അധികരിക്കാത്തതുമായ ജയിൽശിക്ഷ ലഭിക്കും

• നിയമപരമായി ഉപയോഗിക്കാൻ അനുമതിയില്ലാത്ത ഔദ്യോഗിക മുദ്രകൾ അടങ്ങിയ വേഷങ്ങൾ ധരിച്ചും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നയാളാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഒരു വ്യക്തിയെ തടഞ്ഞുവെക്കുകയോ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവുകൾ വ്യാജമായി തയാറാക്കി അത് ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ നിന്നുള്ളവയാണെന്ന് അവകാശപ്പെേട്ടാ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ

• അത്തരത്തിലുള്ള പ്രവൃത്തി ഏതെങ്കിലും തരത്തിലുള്ള തന്ത്രം പ്രയോഗിച്ചോ ബലപ്രയോഗത്താലോ ശാരീരിക-മാനസിക പീഡനം മുഖാന്തരമോ നടന്നാൽ

• ആയുധധാരിയായ ഒരാളടക്കം രണ്ടോ അതിലധികമോ ആളുകൾ കൂട്ടായി ഇത്തരം കുറ്റകൃത്യം ചെയ്താൽ

• ഈ രീതിയിലുള്ള തടഞ്ഞുവെക്കലോ തട്ടിക്കൊണ്ടുപോകലോ തടങ്കലിൽ പാർപ്പിക്കലോ 15 ദിവസത്തിൽ കൂടിയാൽ

• ഇത്തരത്തിലുള്ള പ്രവൃത്തിയുടെ ഉദ്ദേശ്യം അന്യായമായ സാമ്പത്തിക ലാഭം ഉണ്ടാക്കലോ കൃത്യത്തിന് ഇരയായ വ്യക്തിയുടെ മാന്യതയെ തകർക്കാൻ ഉദ്ദേശിച്ചുള്ളതോ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുകയോ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആണെങ്കിൽ

• ഇത്തരം കൃത്യം ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെയാണെങ്കിൽ

• കൃത്യത്തിന് ഇരയായയാൾ വനിതയോ മൈനറോ മാനസിക വൈകല്യമുള്ളയാളോ സാമാന്യബുദ്ധി കൈവരിച്ചിട്ടില്ലാത്തയാളോ ആണെങ്കിൽ. ഏതെങ്കിലും വ്യക്തിയെ തട്ടിക്കൊണ്ടുപോയതായോ അന്യായ തടങ്കലിൽെവച്ച് പീഡിപ്പിക്കുന്നതായോ അതുവഴി വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായോ ഉള്ള വിവരം ലഭിച്ചിട്ടും മറച്ചുവെക്കപ്പെടുന്നവരും ബന്ധപ്പെട്ട വകുപ്പിൽ ശിക്ഷിക്കപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punishment in Oman
News Summary - Punishment in Oman for kidnapping and unlawful imprisonment
Next Story