Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വകാര്യ...

സ്വകാര്യ ക്ലിനിക്കുകളിലെ പ്രീ മാരിറ്റൽ സ്ക്രീനിങ്; നിർദേശവുമായി ആരോഗ്യ വകുപ്പ്

text_fields
bookmark_border
സ്വകാര്യ ക്ലിനിക്കുകളിലെ പ്രീ മാരിറ്റൽ സ്ക്രീനിങ്; നിർദേശവുമായി ആരോഗ്യ വകുപ്പ്
cancel

മസ്കത്ത്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രീമാരിറ്റൽ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു.

വിവാഹ പൂർവ നിർബന്ധിത മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട്, നടപ്പാക്കുന്ന 111/2025 നമ്പർ രാജ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന പൂർത്തിയാക്കിയവരും പരിശോധന നടത്താൻ ഉദ്ദേശിക്കുന്നവരും ഫലങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് നിർബന്ധമായും നിർദിഷ്ട നടപടിക്രമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലാണ് മെഡിക്കൽ പരശോധന നടത്തുന്നതെങ്കിൽ അവ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത ക്ലിനിക്കായിരിക്കണം. പരിശോധന ഫലങ്ങൾ ലഭിക്കുകയും മെഡിക്കൽ കൺസൽട്ടേഷൻ പൂർത്തിയാകുകയും ചെയ്ത ശേഷം, ബന്ധപ്പെട്ട ഡോക്ടറും ആരോഗ്യ സ്ഥാപനവും ഒപ്പും മുദ്രയും പതിപ്പിച്ച്, പരിശോധന നടപടികൾ പൂർത്തിയായതായി സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷകർ കൈപ്പറ്റണം.

ഈ സർട്ടിഫിക്കറ്റ് പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തുള്ള (പഴയ കെട്ടിടം) ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫിസിലോ, വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ സേവനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലോ സമർപ്പിച്ച് ഔദ്യോഗിക മുദ്രയും അംഗീകാരവും നേടണം. തുടർന്ന് അംഗീകരിച്ച ഫോം നോട്ടറി പബ്ലിക് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘തൗതീഖ്’ സംവിധാനത്തിൽ അറ്റാച്ച് ചെയ്യേണ്ടതാണ്. ഇത്തരം നിബന്ധനകൾ പാലിക്കാത്ത വിവാഹ പൂർവ മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സാധുവായി പരിഗണിക്കപ്പെടില്ലെന്ന് ആരോഗ്യ മന്ത്രാലയം കർശനമായി മുന്നറിയിപ്പ് നൽകി. ഒമാനിൽ മൂന്ന് ഘട്ടങ്ങളിലായാണ് പ്രീ മാരിറ്റൽ സ്ക്രീനിങ് പദ്ധതി നടപ്പാക്കിയത്.

ജനുവരി ഒന്നു മുതൽ പരിശോധന നിർബന്ധമാണ്. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഒമാനി പൗരന്മാരുടെ വിവാഹങ്ങൾക്കും ഇത് ബാധകമാണ്. ദമ്പതികളിൽ ഒരാൾ മാത്രം ഒമാനി പൗരൻ/പൗരി ആണെങ്കിലും നിയമം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 10 ദിവസവും പരമാവധി ആറുമാസവും തടവോ, അല്ലെങ്കിൽ 100 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കും.

ഒമാനിലെ സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ അംഗീകൃത ആരോഗ്യസ്ഥാപനം സന്ദർശിച്ചാണ് പരിശോധന നടത്തേണ്ടത്. അപേക്ഷകരായ ഇരുവരുടെയും മെഡിക്കൽ ചരിത്രം (ദീർഘകാല രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ എന്നിവ ഉൾപ്പെടെ) ഡോക്ടർ പരിശോധിക്കുകയും, രക്തസമ്മർദം ഉൾപ്പെടെയുള്ള പൊതുആരോഗ്യ പരിശോധനകൾ നടത്തും. രക്തപരിശോധനകൾ, ലൈംഗികമായി പകരുന്ന രോഗങ്ങളടെ സ്ക്രീനിങ്, ആവശ്യമായ മറ്റ് മെഡിക്കൽ പരിശോധനകൾ എന്നിവയും ഉൾപ്പെടും.

എല്ലാ പരിശോധനകളും കൗൺസലിങ്ങും പൂർത്തിയായ ശേഷം, ആരോഗ്യസ്ഥാപനം ഇരുവർക്കും ഔദ്യോഗിക പ്രീ മാരിറ്റൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും. പരിശോധന നടത്തിയ തീയതി മുതൽ മൂന്ന് മാസം വരെ സർട്ടിഫിക്കറ്റിന് സാധുതയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsHealth DepartmentDirectivegulf
News Summary - Pre-marital screening in private clinics; Health Department issues directive
Next Story