Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാങ്ക് കനിയണം;...

ബാങ്ക് കനിയണം; പ്രദീപ്കുമാറിെൻറ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ

text_fields
bookmark_border
ബാങ്ക് കനിയണം; പ്രദീപ്കുമാറിെൻറ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ
cancel

മസ്കത്ത്: ആയുഷ്കാല സ്വപ്നമായ കിടപ്പാടം ഏതു നിമിഷവും കൈവിട്ടുപോകുമെന്ന വിഷമത്തിലാണ് പ്രവാസിയായ തിരുവനന്തപുരം സ്വദേശി പ്രദീപ്കുമാർ.  മസ്കത്തിൽ ഹൈപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിെൻറ തൈക്കാട് ബാബുജി നഗറിലുള്ള കൊച്ചുവീട് മൂന്നുമാസം മുമ്പാണ് ജപ്തി ചെയ്തത്.  ഇത് ഏതു നിമിഷവും ലേലം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ബാങ്ക്. തുകയിൽ എന്തെങ്കിലും ഇളവും അടക്കാൻ  സാവകാശവും ലഭിച്ചാൽ എന്തെങ്കിലും വഴിതെളിയുമെന്നാണ് ഇദ്ദേഹത്തിെൻറ പ്രതീക്ഷ. 

നെട്ടല്ലിെൻറ പ്രശ്നവും രണ്ട് കാലിെൻറ ഉപ്പൂറ്റിയിലും എല്ല് വളരുന്നതടക്കമുള്ള രോഗങ്ങളും കൂനിൻമേൽ കുരുപോലെ ഇൗ 37കാരനായ നിർധന യുവാവിനെ അലട്ടുന്നുണ്ട്.  2009ലാണ് ചെന്നൈ കേന്ദ്രമായ റപ്കോ ബാങ്കിെൻറ തിരുവനന്തപുരം എസ്.എസ് കോവിൽ റോഡ് ബ്രാഞ്ചിൽനിന്ന് പത്ത് ലക്ഷം രൂപ ഭവനവായ്പയെടുത്ത് നാലു സെൻറ് സ്ഥലവും ഒാലമേഞ്ഞ വീടും പ്രദീപ് വാങ്ങിയത്. അന്ന് തിരുവനന്തപുരത്ത് സ്റ്റേഷനറി കടയിലായിരുന്നു ജോലി.  പ്രതിമാസ തവണയായ 16500 രൂപ നാലരവർഷം കൃത്യമായി അടച്ചിരുന്നു. കൃത്യമായി തവണ അടച്ചതിനാൽ ബാങ്ക് 2013 ഫെബ്രുവരിയിൽ  വീടിെൻറ അറ്റകുറ്റപ്പണിക്കായി ആറുലക്ഷം രൂപ കൂടി നൽകി. ഇതോടെ പ്രതിമാസതവണ 26500 ആയി. ഇൗ തുകയും കൈയിലുണ്ടായിരുന്ന സമ്പാദ്യവും  ഉപയോഗിച്ചാണ് വീട് ഒാട് മേഞ്ഞ് താമസയോഗ്യമാക്കിയത്. 

2013 മാർച്ചിലായിരുന്നു വിവാഹം. പ്രദീപിെൻറ ജീവിതത്തിലെ ദുരിതകാലത്തിന് അതേവർഷം ജൂലൈയിലാണ് തുടക്കമായത്,  വലതുകാലിലെ മരവിപ്പിെൻറ രൂപത്തിൽ. പരിശോധനയിൽ 2007ലുണ്ടായ ബൈക്ക് അപകടത്തിൽ നെട്ടല്ലിന്  പരിക്കേറ്റതാണ് മരവിപ്പിന് കാരണമെന്ന് കണ്ടെത്തി. കാലിെൻറ ചലനശേഷി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി രണ്ടുവർഷത്തോളം  ജോലിക്കൊന്നും പോകാൻ സാധിച്ചില്ല.  നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടിയിരുന്ന ഇൗ സാഹചര്യത്തിൽ  വായ്പ തവണ മുടങ്ങി. ചികിത്സക്ക് ശേഷം ജോലിചെയ്യാവുന്ന  അവസ്ഥയായപ്പോൾ ആണ് ഗൾഫിൽ  ജോലിക്ക് ശ്രമിച്ചതും അത് ലഭിച്ചതും. ഗൾഫിൽ ജോലിചെയ്ത്  ലഭിച്ച രണ്ടുലക്ഷം രൂപ അടച്ചിരുന്നു. 

കഴിഞ്ഞ ജൂണിലാണ് ജപ്തി നടപടികൾ ആരംഭിച്ചത്. ഒന്നിലധികം നോട്ടീസുകൾ ലഭിച്ചതോടെ  പ്രദീപ് നാട്ടിൽപോയി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഹിയറിങ്ങിന് ശേഷം അഞ്ചുലക്ഷം രൂപ ഫെബ്രുവരി പതിനാലിന് ബാങ്കിൽ അടക്കാൻ കോടതി നിർദേശിച്ചു. വീട്ടുകാർക്ക് മൂന്നു ലക്ഷം രൂപയേ സ്വരൂപിക്കാനായുള്ളൂ. വൃദ്ധക്കും അന്ധനായ മകനും വീടിെൻറ ഒരുഭാഗം ലീസിന് നൽകിയാണ് ഇതിൽ രണ്ടുലക്ഷം സ്വരൂപിച്ചത്. ഒമാനിലെ സഹപ്രവർത്തകർ പിരിവെടുത്തും മറ്റും നൽകാമെന്നേറ്റ രണ്ടു ലക്ഷം രൂപ ഫെബ്രുവരി 13ന് രാത്രിയാണ് പ്രദീപിന് ലഭിച്ചത്.  അതിനാൽ, 14ന് രാവിലെയാണ് നാട്ടിലേക്ക് പണമയക്കാൻ സാധിച്ചത്.  നോട്ട്  നിരോധനം മൂലമുണ്ടായ പ്രശ്നങ്ങളാൽ  15ന് മാത്രമാണ് ഇൗ പണം ബാങ്കിൽ നിന്ന് പൂർണമായും പിൻവലിക്കാൻ സാധിച്ചത്. 15ന് വൈകുന്നേരം ബാങ്കിൽ പണമടക്കാൻ ശ്രമിച്ചെങ്കിലും അവർ സ്വീകരിച്ചില്ല. 

തുടർന്ന് ഏപ്രിൽ  മൂന്നിന് രാവിലെ കോടതി ഉത്തരവുമായി പൊലീസുകാർക്ക് ഒപ്പം വന്ന് വീട് ജപ്തി ചെയ്തു. ശേഷം ബാങ്കുമായി സംസാരിച്ചതിനെ തുടർന്ന് ലേലം ഒഴിവാക്കാനെന്ന പേരിൽ മേയ് മാസം രണ്ടു തവണകളിലായി ഒമ്പത് ലക്ഷം രൂപ നൽകി. ബാങ്ക് ആവശ്യപ്പെട്ട തുകയിലും മൂന്ന് ലക്ഷം രൂപ കുറേച്ച അടക്കാൻ സാധിച്ചുള്ളൂ. ഇതിൽ രണ്ട്ലക്ഷം വീട്ടിൽ താമസിക്കുന്ന സ്ത്രീയും രണ്ടു ലക്ഷം രൂപ അയൽവാസികളുടെ സഹായത്താലുമാണ് സ്വരൂപിച്ചത്. 
തുടർന്ന് ബാങ്ക് വിട്ടുവീഴ്ചക്ക് തയാറാകാതെ വീട് പൂർണമായും ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി സ്ത്രീയെയും മകനെയും ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും അവർ ആത്മഹത്യാ  ഭീഷണി മുഴക്കിയതിനെ തുടർന്ന് പിന്തിരിഞ്ഞു. തുടർന്ന് ബാങ്കുമായി സംസാരിച്ചപ്പോൾ ഇനി അടക്കാനുള്ള തുകയിൽ ഇളവിന് ശ്രമിക്കാമെന്നുപറഞ്ഞ ബാങ്ക് മാനേജർ ചികിത്സാ രേഖകളടക്കം വാങ്ങിയിരുന്നു. എന്നാൽ ബാക്കിതുകയായ 12.18 ലക്ഷം രൂപ അടക്കാത്ത പക്ഷം വീട് ലേലം ചെയ്യുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. നെട്ടല്ലിെൻറ പ്രശ്നത്തിന് പ്രദീപ് ഒമാനിലും ചികിൽസക്ക് വിധേയനായിരുന്നു.  രണ്ടുകാലിെൻറയും ഉപ്പൂറ്റിയിൽ എല്ലുവളരുന്നതിന് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ്  നിർദേശം. ജോലിചെയ്യുന്ന സ്ഥാപനത്തിെൻറ പിന്തുണമാത്രമാണ് പ്രദീപിന് ഏക ആശ്വാസം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newsgulfnewsoman pravasi pradeep
News Summary - pravasi malayalee pradeepkumar bank problems
Next Story