Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്തിലെ...

മസ്‌കത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതികൾ ഒരുങ്ങുന്നു

text_fields
bookmark_border
മസ്‌കത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതികൾ ഒരുങ്ങുന്നു
cancel
camera_alt

മസ്കത്ത് നഗരത്തിൽനിന്നുള്ള കാഴ്ച

മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സമഗ്രമായ നടപടികളുമായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐടി).മന്ത്രാലയത്തിന്റെ ഈ വർഷത്തെ പദ്ധതികൾ വാർഷിക വാർത്തസമ്മേളനത്തിൽ വിശദീകരിക്കവെ എം.ടി.സി.ഐടിയിലെ ഗതാഗത അണ്ടർസെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തലസ്ഥാനത്തെ ഗതാഗത വെല്ലുവിളികൾ ലഘൂകരിക്കുന്നതിന് ഫലപ്രദമായ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു സമർപ്പിത സംഘത്തെ രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് മന്നോട്ടുവെച്ചിരിക്കുന്നത്.

ബുർജ് അസഹ്‌വ റൗണ്ട് എബൗട്ടിന്റെ വിപുലീകരണവും 18 നവംബർ സ്ട്രീറ്റിന്റെയും അൽ മൗജ് സ്ട്രീറ്റിന്റെയും വികസനവും ഇതിൽ ശ്രദ്ധേയമാണ്. മസ്‌കത്തിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും തിരക്ക് കുറക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് കരുതുന്നത്.

അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പുറമേ, സുഗമമായ ഗതാഗതത്തിന് അനുയോജ്യമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിനായി മന്ത്രാലയം മസ്‌കത്ത് ഗവർണറുടെ ഓഫിസുമായി സഹകരിക്കും. ഗതാഗത സംബന്ധമായ പ്രശ്നങ്ങൾ ഏകോപിപ്പിച്ച ശ്രമങ്ങളിലൂടെ പരിഹരിക്കുന്നതിനും, തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ശരിയായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒരു പ്രത്യേക സംഘം പ്രവർത്തിക്കും.

ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചും മന്ത്രാലയം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ, മബേലയിൽ 500ലധികം ഗതാഗത നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്., പ്രധാനമായും സ്വകാര്യ വാഹനങ്ങൾ വാണിജ്യ ഉപയോഗത്തിനായി ഉപയോഗിക്കുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതത്തിന്റെ ക്രമീകൃതമായ ഒഴുക്ക് നിലനിർത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ ഗതാഗത മേഖലക്ക് കരുത്തേകുന്ന മസ്കത്ത് മെട്രോപദ്ധതിയും അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കും. നിർദിഷ്ട മെട്രോ ലൈൻ 50 കിലോമീറ്ററിലധികം ഉണ്ടാകുമെന്നും 36 സ്റ്റേഷനുകൾ ഉൾപ്പെടുത്തുമെന്നും ഗതാഗത വാർത്ത വിനിമയ മന്ത്രി പറഞ്ഞു. 2.6 ശതകോടി ഡോളറിന്റെ പദ്ധതി ഗ്രേറ്റർ മസ്‌കറ്റ് വികസന പദ്ധതിയുമായി യോജിപ്പിക്കും. കഴിഞ്ഞ ഏപ്രിലിൽ പദ്ധതിയുടെ സാധ്യത പഠനം പൂർത്തിയായിരുന്നു. മസ്‌കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

മസ്‌കത്ത് എക്‌സ്പ്രസ് വിപുലീകരണ ശ്രമങ്ങൾ പ്രശംസനീയമാണെങ്കിലും, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025നും -2030 നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം.

പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവപ്പാണ് മസ്‌കത്ത് മെേട്രാ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മറ്റു പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകളും ആവശ്യമാണ്. മസ്കത്ത് മെേട്രാ സുൽത്താൻ ഹൈതം സിറ്റിക്കും റൂവി സി.ബി.ഡിക്കും ഇടയിലായിരിക്കും സർവിസ് നടത്തുകയെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTraffic problems
News Summary - Plans to tackle rising traffic problems in Muscat unveiled
Next Story