Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.ഡി.ഒ...

പി.ഡി.ഒ പ്രവർത്തനം വ്യാപിപ്പിക്കുന്നു

text_fields
bookmark_border
പി.ഡി.ഒ പ്രവർത്തനം വ്യാപിപ്പിക്കുന്നു
cancel
camera_alt?????? ????????????????

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപാദകരായ പെട്രോളിയം ഡെവലപ്മെൻറ് ഒമാന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ക്രൂേഡായിൽ കൂടുതലായി ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന എൻഹാൻസ്ഡ് ഒായിൽ റിക്കവറിയടക്കം സാേങ്കതിക വിദ്യകൾ പുറം നാടുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഇതിന് ഡയറക്ടർ ബോർഡിെൻറ അനുമതി കാത്തിരിക്കുകയാണെന്നും പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ മാനേജിങ് ഡയറക്ടർ റഉൗൾ റെസ്റ്റ്യൂസി പറഞ്ഞു. മസ്കത്തിൽ എണ്ണമേഖലയുമായി ബന്ധപ്പെട്ട പരിപാടിക്ക് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.


എണ്ണ പര്യവേക്ഷണം, ഹെവി ഒായിലിെൻറയടക്കം ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ പി.ഡി.ഒക്ക് മതിയായ പരിചയസമ്പത്ത് ഉണ്ടെന്ന് റഉൗൾ റെസ്റ്റ്യൂസി പറഞ്ഞു. ഇവക്ക് ഒപ്പം വെൽ, റിസർവോയർ ആൻ്ഡ് ഫെസിലിറ്റീസ് മാനേജ്മെൻറ് (ഡബ്ല്യു.ആർ.എഫ്.എം) രംഗത്തും പി.ഡി.ഒ മികവുതെളിയിച്ചിട്ടുണ്ട്. ഇൗ സേവനങ്ങളെല്ലാം രാജ്യത്തിന് പുറത്ത് ലഭ്യമാക്കുന്നതിനായി പി.ഡി.ഒ ഇൻറർനാഷനൽ എന്ന കമ്പനി രൂപവത്കരിക്കാനാണ് ശിപാർശ ചെയ്തത്. ബോർഡ് ഇതിന് അനുമതി നൽകുമെന്നാണ് കരുതുന്നതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.


കാലപ്പഴക്കത്തെ തുടർന്ന് ഉൽപാദനം കുറയുന്ന എണ്ണപ്പാടങ്ങളിലാണ് ഡബ്ല്യു.ആർ.എഫ്.എം സാേങ്കതികത ഉപയോഗിക്കുന്നത്. നിരവധി മാർഗങ്ങളിലൂടെ ക്രൂഡോയിൽ ഉൽപാദനത്തിലെ കുറവു തടയാനും എണ്ണപ്പാടങ്ങളുടെ ലാഭക്ഷമതയുടെ കാലാവധി വർധിപ്പിക്കാനും സാധിക്കും. ഡബ്ല്യു.ആർ.എഫ്.എം രംഗത്തെ മികവിലാണ് പി.ഡി.ഒ ആഗോള തലത്തിൽ അറിയപ്പെടുന്നതെന്ന് റെസ്റ്റ്യൂസി പറഞ്ഞു. എൻഹാൻസ്ഡ് ഒായിൽ റിക്കവറി സാധ്യതകൾ ഉപയോഗിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിൽ കമ്പനിക്ക് നേതൃപരമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsp.d.o pravarthanam
News Summary - p.d.o pravarthanam-oman-oman news
Next Story