പാസ്പോർട്ട്, വിസ സേവനം: ഗ്ലോബൽ മണിയും ബി.എൽ.എസും കൈകോർക്കുന്നു
text_fieldsമസ്കത്ത്: ഇന്ത്യൻ പാസ്പോർട്ട് , വിസ സേവനങ്ങൾ ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ തെരഞ്ഞെടുത്ത ശാഖകൾ വഴി ഇനി ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം മസ്കത്തിൽ ഹഫാ ഹൗസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കോൺസുലാർ) പി. കണ്ണൻ നായർ നിർവഹിച്ചു.
ഗ്ലോബൽ മണിയുടെ സലാല, സൂർ, സുഹാർ, ഷിനാസ്, നിസ്വ, ഇബ്രി, ദുകം, ഖസബ്, ബുറൈമി ശാഖകളിലാണ് സേവനം ലഭിക്കുക. പാസ്പോർട്ട് പുതുക്കൽ, കുട്ടികളുടെ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷകൾ എന്നിവ ബന്ധപ്പെട്ട രേഖകൾ സഹിതം ഇവിടെ സമർപ്പിക്കുകയാണ് വേണ്ടത്. പാസ്പോർട്ട് പുതുക്കുന്നതിനുള്ള ഫീസും അപേക്ഷക്ക് ഒപ്പം നൽകണം. ഇൗ അപേക്ഷകൾ ബി.എൽ.എസ് ഇൻറർനാഷനലിലേക്കും തുടർന്ന് ഇന്ത്യൻ എംബസിയിലേക്കും കൈമാറും. പുതുക്കിയ പാസ്പോർട്ടുകൾ ബി.എൽ.എസിൽനിന്ന് അേപക്ഷകെൻറ വിലാസത്തിൽ അയച്ചുനൽകുകയാണ് ചെയ്യുക. പാസ്പോർട്ട് പുതുക്കലിന് നേരത്തേ ഇൗ മേഖലകളിൽ നിലനിന്നിരുന്ന സംവിധാനത്തിന് പകരമാണ് ഗ്ലോബൽ മണി എക്സ്ചേഞ്ചിനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്. സർവിസ് ഫീസിനത്തിൽ ഒരു മാറ്റങ്ങളുമില്ല.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ റെമിറ്റൻസ് ബിസിനസ് രംഗത്തെ മികവിനുള്ള അംഗീകാരമായാണ് പുതിയ പദ്ധതിയെ കാണുന്നതെന്ന് ഗ്ലോബൽ മണി എക്സ്േചഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു. പ്രവാസി ഇന്ത്യക്കാർെക്കാപ്പം ഇന്ത്യൻ വിസ ആവശ്യമുള്ള സ്വദേശികൾക്കും പദ്ധതി ഗുണപ്രദമാകും. ഒമ്പതു ബ്രാഞ്ചുകൾക്കുപുറമെ വിദൂര മേഖലകളിലുള്ള കൂടുതൽ ശാഖകളിൽ പാസ്പോർട്ട്, വിസ സേവനങ്ങൾ ഇൗ വർഷം ലഭ്യമാക്കുമെന്ന് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികൾ ആരംഭിക്കാനിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗ്ലോബൽ മണി എക്സ്ചേഞ്ച് ശാഖകൾ വഴി സർവിസ് ചാർജില്ലാതെ പണമയക്കാൻ സാധിക്കും. ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ സംഭാവന നൽകിയതായും മധുസൂദനൻ പറഞ്ഞു.
നിലവിൽ ഗ്ലോബൽ മണിക്ക് ഒമാനിൽ 46 ശാഖകളാണ് ഉള്ളത്. അടുത്തിടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താളത്തിൽ അഞ്ച് കൗണ്ടറുകൾ ആരംഭിച്ചിരുന്നു. ഇവിടെ വിദേശ നാണയ വിനിമയത്തിന് ഒപ്പം ധനവിനിമയ സേവനവും ലഭ്യമാണ്. ദുഖം വിമാനത്താവളത്തിലും സമാന സേവനങ്ങൾ ലഭിക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണ്. ബി.എൽ.എസ് പ്രതിനിധിയും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.