Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുകം: പാസഞ്ചർ...

ദുകം: പാസഞ്ചർ ടെർമിനൽ സെപ്റ്റംബറിൽ തുറക്കും

text_fields
bookmark_border
ദുകം: പാസഞ്ചർ ടെർമിനൽ സെപ്റ്റംബറിൽ തുറക്കും
cancel

മസ്കത്ത്: ദുകം വിമാനത്താവളത്തിെൻറ നാലാം വാർഷികം ആഘോഷിച്ചു. 2014ലെ നവോത്ഥാന ദിനത്തിലാണ് ഒമാെൻറ വ്യോമയാന ചരിത്രത്തിലെ പുതിയ ചുവടുവെപ്പായി ദുകം വിമാനത്താവളം ആരംഭിച്ചത്. പിന്നിട്ട വർഷങ്ങളിൽ രാജ്യത്തിെൻറ സാമ്പത്തിക, ടൂറിസം മേഖലകളിലെ വളർച്ചക്ക് തനത് സംഭാവന നൽകാൻ വിമാനത്താവളത്തിന് സാധിച്ചു. 

2014ൽ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളം പൂർണമായും സ്വദേശികളാണ് നിയന്ത്രിക്കുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹമ്മദ് അൽ ഹൊസ്നി പറഞ്ഞു. വിമാനത്താവളം കൊണ്ടുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുവരുകയാണ്. പുതിയ പാസഞ്ചർ ടെർമിനലിെൻറ നിർമാണം അന്തിമഘട്ടത്തിലാണെന്നും വരുന്ന സെപ്റ്റംബറോടെ ഇത് പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ദുകമിനെ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിമാനത്താവളം നിർമിച്ചത്. ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമായാണ് വിമാനത്താവളത്തിെൻറ നിർമാണം. പ്രത്യേക സാമ്പത്തിക മേഖലക്ക് ലോക സമ്പദ്രംഗത്ത്  മുൻനിരയിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ പൂർണതയിലെത്താൻ വിമാനത്താവളം ആവശ്യമാണ്. 

നാല് കിലോമീറ്റർ നീളവും 75 മീറ്റർ നീളവുമുള്ള റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമാണ്. മസ്കത്തിൽനിന്ന് ദുകമിലേക്കാണ് ഇപ്പോൾ സർവിസുകൾ ഉള്ളത്. പ്രവർത്തനം തുടങ്ങിയത് മുതൽ ഇൗ വർഷം 1.20 ലക്ഷം യാത്രക്കാരാണ് ഇൗ റൂട്ടിൽ സഞ്ചരിച്ചത്. ആഴ്ചയിൽ ആറ് സർവിസുകൾ എന്ന തോതിൽ ഒമാൻഎയർ 3000 സർവിസുകൾ നടത്തിക്കഴിഞ്ഞു. നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന പാസഞ്ചർ ടെർമിനലിന് പ്രതിവർഷം അഞ്ചുലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നതിന് ശേഷിയുണ്ടാകും. 5600 സ്ക്വയർ മീറ്ററാണ് ടെർമിനലിെൻറ വിസ്തൃതി. രണ്ട് ബോർഡിങ് ബ്രിഡ്ജുകളും അഞ്ച് ചെക്ക് ഇൻ-ചെക്ക് ഒൗട്ട് കൗണ്ടറുകളും ഇവിടെയുണ്ടാകും. 37 മീറ്റർ ഉയരത്തിലുള്ള എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തോടെയുള്ള എട്ട് നില കെട്ടിടമാണ് പൂർത്തിയാകുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newspassenger terminal
News Summary - passenger terminal-oman-gulf news
Next Story