പകർച്ചവ്യാധിയിതര രോഗങ്ങൾ: ഒരു ദിവസം മരിക്കുന്നത് 11 പേർ
text_fieldsമസ്കത്ത്: പകർച്ചവ്യാധിയിതര രോഗങ്ങൾ (എൻ.സി.ഡി) ഒമാനിലും ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതായി കണക്കുകൾ. ഒമാനിലെ 70 ശതമാനം മരണങ്ങൾക്കും കാരണം പകർച്ചവ്യാധിയിതര രോഗങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സെൻറർ ഒാഫ് സ്റ്റഡീസ് ആൻഡ് റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. അദ്റ അൽ മഅ്വാലി പറയുന്നു. ഹൃദ്രോഗം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ തുടങ്ങിയ എൻ.സി.ഡി വിഭാഗത്തിലെ രോഗങ്ങൾ ബാധിച്ച് ദിവസവും ശരാശരി 11 പേർ വീതമാണ് സുൽത്താനേറ്റിൽ മരണപ്പെടുന്നത്. ഹൃദ്രോഗം 36 ശതമാനം പേരുടെയും പ്രമേഹം 12.3 ശതമാനത്തിെൻറയും കാൻസർ ഒമ്പതു ശതമാനത്തിെൻറയും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ രണ്ടു ശതമാനത്തിെൻറയും മരണകാരണമാകുന്നതായി ഡോ. അദ്റ പറഞ്ഞു. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയത്തിെൻറയും റിസർച് കൗൺസിലിെൻറയും നേതൃത്വത്തിൽ നടന്ന വർക്ഷോപ്പിലാണ് ഇവർ ഇൗ കണക്കുകൾ അവതരിപ്പിച്ചത്.
ആഗോള നിരക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഒമാനിലെ മരണ നിരക്കുകളിൽ വ്യത്യാസമുണ്ട്. ആഗോളതലത്തിൽ ശ്വാസകോശ സംബന്ധിയായ രോഗങ്ങളാൽ മരണപ്പെടുന്നവരേക്കാൾ കുറവാണ് ഒമാനിലെ എണ്ണം. എന്നാൽ, പ്രമേഹത്തിെൻറ കാര്യത്തിൽ ആഗോള ശരാശരിയായ നാലു ശതമാനത്തേക്കാൾ മുന്നിലാണ് ഒമാനിലെ മരണനിരക്ക്. ലോകാേരാഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒമാനിലെ 70 ശതമാനം പേരും അനാരോഗ്യകരമായ ഭക്ഷണ ശൈലിയാണ് പിന്തുടരുന്നത്. 40 ശതമാനം പേർക്ക് വ്യായാമമില്ലെന്നും 14.7 ശതമാനം അമിതമായി പുകയില ഉപയോഗിക്കുന്നവരാണെന്നും 1.6 ശതമാനം മദ്യം ഉപയോഗിക്കുന്നവരാണെന്നും ഡോ. അദ്റ പറഞ്ഞു. പകർച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപനം മുൻനിർത്തി ആരോഗ്യമന്ത്രാലയം അടുത്തിടെ വിപുലമായ കർമപദ്ധതി പ്രഖ്യാപിച്ചിരുന്നു. രോഗകാരണങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച ഗവേഷണത്തിന് നാലര ദശലക്ഷം റിയാലാണ് ചെലവഴിക്കുക. 2025ഒാടെ എൻ.സി.ഡി മൂലമുള്ള മരണങ്ങൾ 25 ശതമാനം കുറക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.