പാഴ്സലുകൾക്ക് ഇ–ലോക്കർ സംവിധാനവുമായി ഒമാൻ പോസ്റ്റ്
text_fieldsമസ്കത്ത്: ഒാൺലൈനിലും മറ്റും വാങ്ങിയ സാധനങ്ങൾ പാർസലായി വരുേമ്പാൾ ഒന്നുകിൽ വീട ്ടിുണ്ടാകണം, മറിച്ച് പോസ്റ്റ് ഒാഫിസിലാണ് വരുന്നതെങ്കിൽ ഒാഫിസ് അടക്കുന്നതിനു മുമ്പ് പോയി വാങ്ങുകയും വേണം. ഇൗ രണ്ട് കാര്യങ്ങളും ഇനി വേണ്ടെന്നാണ് ഒമാൻ പോസ്റ്റ് പറയുന്നത്. ഉപഭോക്താക്കളുടെ ഇൗ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുന്നതിനുള്ള ഇ-ലോക ്കർ സംവിധാനം ഒമാൻ പോസ്റ്റ് അവതരിപ്പിച്ചു. ഇതിെൻറ ഉപഭോക്താക്കളാകുന്നവർക്ക് പാർസലുകൾ സൗകര്യപ്രദമായ സമയത്ത് എളുപ്പത്തിലും സുരക്ഷിതവുമായി പോയി സ്വയം എടുക്കാൻ സാധിക്കുമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ഉപഭോക്താക്കൾക്കുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും പുതിയ സേവനമാണ് ഇ-ലോക്കറുകൾ.
ആദ്യത്തെ രണ്ട് ഇ-ലോക്കറുകൾ മസ്കത്ത് ഗ്രാൻറ് മാളിലും സുൽത്താൻ ഖാബൂസ് സർവകലാശാല സ്റ്റുഡൻറ്സ് സെൻററിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. സെപ്റ്റംബർ 24 വരെയുള്ള പൈലറ്റ് പദ്ധതി കാലയളവിൽ പാർസലുകളുടെ ഡെലിവറി സൗജന്യമായിരിക്കുമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. കമ്പനിയുടെ നിലവിലെ സേവനമായ ഇ-പോസ്റ്റ് ഉപഭോക്താക്കൾക്കാകും പുതിയ സേവനവും ലഭ്യമാവുക. പരമ്പരാഗത മെയിൽ ബോക്സ് സംവിധാനത്തിലൂടെയല്ലാതെ പ്രിൻറ് ചെയ്ത മെയിലുകളും പാർസലുകളും സ്വീകരിക്കാൻ അവസരമൊരുക്കുന്ന സംവിധാനമാണ് ഇ-പോസ്റ്റ്.
ഇ-പോസ്റ്റ് സംവിധാനത്തിെൻറ ഭാഗമാകുന്നവർക്ക് പ്രത്യേക മെയിൽ ബോക്സ് നമ്പർ ആണ് നൽകുക. ഇവർക്ക് കത്തുകളും പാർസലുകളും ഇ-പോസ്റ്റ് സംവിധാനമുള്ള ഒമാനിലെ ഏത് പോസ്റ്റ് ഒാഫിസിൽ നിന്നും സ്വീകരിക്കാൻ ക്രമീകരണം ഏർപ്പെടുത്താവുന്നതാണ്.
www.epost.om എന്ന വെബ്സൈറ്റ് സന്ദർശിച്ചാണ് ഇ-ലോക്കർ സംവിധാനം ആക്ടിവേറ്റ് ചെയ്യേണ്ടതെന്നും അധികൃതർ അറിയിച്ചു. വിവിധ വലുപ്പങ്ങളിലുള്ള സ്മാർട്ട് ബോക്സുകളാണ് ഇ-ലോക്കറുകൾ. ഇവക്ക് യൂസർ ഫ്രണ്ട്ലിയായ സെൻട്രൽ ഡിജിറ്റൽ കൺട്രോൾ പാനലും ഉണ്ടാകും. പാർസൽ എത്തുേമ്പാൾ ഏത് സ്മാർട്ട് ബോക്സിലാണ് സാധനം എത്തിയതെന്നും അത് തുറക്കാനുള്ള ഒറ്റതവണ പാസ്വേഡും അടങ്ങുന്ന ടെക്സ്റ്റ് സന്ദേശം ഉപഭോക്താവിന് എത്തുന്നു.
സൗകര്യപ്രദമായ സമയത്ത് എത്തി ഇൗ ഒ.ടി.പി ഉപയോഗിച്ച് ബന്ധപ്പെട്ട സ്മാർട്ട്ബോക്സ് തുറന്ന് പാർസൽ എടുക്കാവുന്നതാണ്. ഇ-കോമേഴ്സ് രംഗത്തെ വളർച്ച മുൻനിർത്തിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽ മാലിക് അൽ ബലൂഷി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്തുള്ള ഇൗ ബദൽ ഡെലിവറി സംവിധാനം ഉപഭോക്താക്കൾക്ക് തീർത്തും സൗകര്യപ്രദവും സ്വകാര്യത ഉറപ്പാക്കുന്നതുമാണെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.