തുലാം പിറന്നിട്ടും തീരാതെ പ്രവാസികളുടെ ഒാണാഘോഷം
text_fieldsകുവൈത്ത് സിറ്റി: ചിങ്ങവും കന്നിയും കഴിഞ്ഞ് തുലാം പിറന്നിട്ടും കുവൈത്തിൽ മലയാളി സംഘ ടനകളുടെ ഒാണാഘോഷം തീർന്നില്ല. ആഗസ്റ്റിൽ തുടങ്ങിയ ഒാണപ്പരിപാടികൾ ഒക്ടോബർ അ വസാനമായിട്ടും തീർന്നിട്ടില്ല. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയായതിനാൽ സംഘാടകർക് കോ സാധാരണ ജനങ്ങൾക്കോ ഇതിൽ ഒരു അസ്വാഭാവികതയും തോന്നുന്നില്ല. സ്കൂളുകളാണ് പ്രധാനമായും ഓണാഘോഷത്തിന് വേദിയായത്.
ചെറിയ സംഘടനകൾ ചെറിയ ഹാളുകൾ ബുക്ക് ചെയ്തു. ഹാളുകളുടെ ഒഴിവനുസരിച്ച് ഡേറ്റ് നിശ്ചയിക്കുന്നതുകൊണ്ടാണ് കേരളപ്പിറവി അടുത്തെത്തിയിട്ടും ഒാണാഘോഷം തീരാത്തത്. ചെറുതും വലുതുമായി 200ലേറെ കൂട്ടായ്മകൾ ഓണാഘാഷം സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ കൂടാതെ ജില്ലാ അസോസിയേഷനുകളും കേരളത്തിലെ ചെറുപ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കി. തിരുവോണം കഴിഞ്ഞ് ഒന്നരമാസമാവുമ്പോഴും പരിപാടികൾ തീർന്നിട്ടില്ല. സെപ്റ്റംബർ 11നായിരുന്നു തിരുവോണം. ഒക്ടോബറും പിന്നിട്ട് നവംബറിലേക്കും ആഘോഷം നീളുന്ന സ്ഥിതിയാണ്. കെേങ്കമമായി തന്നെയാണ് പ്രവാസി സംഘടനകൾ ഒാണാഘോഷം സംഘടിപ്പിച്ചത്.
താലപ്പൊലിയും വർണപ്പൊലിമയേറിയ സാംസ്കാരിക ഘോഷയാത്രയുമെല്ലാമുണ്ടായി. കൊട്ടിപ്പാടാൻ മികച്ച ടീമുകൾ ഇവിടെത്തന്നെയുണ്ട്. നാട്ടിലെ ഏത് പ്രഫഷനൽ ടീമിനോടും കിടപിടിക്കാവുന്ന ശിങ്കാരിമേളവും ഗാനമേള ട്രൂപ്പുകളും റെഡിയാണ്. നഴ്സുമാരും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കലാകാരന്മാരും നല്ല പരിശീലന മികവോടെയാണ് അരങ്ങിലെത്തുന്നത്. പ്രധാന സംഘടനകളെല്ലാം നാട്ടിൽനിന്ന് വിശിഷ്ടാതിഥികളെ കൊണ്ടുവന്നു. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും കവികളും അതിഥികളായെത്തി. ചലച്ചിത്ര പിന്നണി ഗായകരെ അണിനിരത്തിയുള്ള ഗാനമേളയൊരുക്കിയാണ് പലരും വമ്പ് പ്രകടിപ്പിച്ചത്. ചലച്ചിത്ര, സീരിയൽ താരങ്ങളും സംവിധായകരും മാപ്പിളപ്പാട്ട് ഗായകരും വന്നുപോയി.
അത്രയേറെ പണം മുടക്കാൻ താൽപര്യമില്ലാത്തവർ എംബസി ഉദ്യോഗസ്ഥരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. കുവൈത്തിലെ മലയാളി സാംസ്കാരിക പ്രവർത്തകരും ഉദ്ഘാടകരായി. ചിലർ ബിസിനസ് രംഗത്തുള്ളവരെ മുഖ്യാതിഥികളാക്കി. സ്പോൺസർഷിപ് വകയിൽ മോശമല്ലാത്ത തുക പെട്ടിയിലാവുമെന്നതാണ് ഇതിെൻറ മെച്ചം. സദ്യതന്നെയാണ് സ്വഭാവികമായും ഓണാഘോഷത്തിെൻറ ഹൈലൈറ്റ്. രുചിക്കൂട്ടൊരുക്കാൻ നാട്ടിൽനിന്ന് പ്രമുഖർ എത്തി. വിഭവസമൃദ്ധമായിരുന്നു ഏതാണ്ടെല്ലാ സദ്യയും. സർവാഭരണ വിഭൂഷിതനായി മാവേലി മുൻനിരയിൽനിന്ന് കൈവീശി. റാഫിൾ കൂപ്പണും സ്പോൺസർഷിപ്പുമായിരുന്നു പരിപാടികളുടെ സാമ്പത്തിക ഉറവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.