ഒമിക്രോൺ: ബൂസ്റ്റർ ഡോസ് മികച്ച പ്രതിരോധം
text_fieldsമസ്കത്ത്: രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസെടുക്കാൻ ജനങ്ങൾ തയാറാകണമെന്ന് ആരോഗ്യവിദഗ്ധർ. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്സിൻ ഡോസുകളുടെ ഫലപ്രാപ്തി ഒരു കാലയളവിന് ശേഷം കുറയും. ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻറ് ഡോ. ഫാരിയാൽ അൽ ലവതിയ പറഞ്ഞു. ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70-75 ശതമാനം വരെ സംരക്ഷണം നൽകുന്നുവെന്നാന് ഒന്നിലധികം രാജ്യങ്ങളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടന്റായ ഡോ. സെയ്ദ് അൽ ഹിനായ് പറഞ്ഞു. വ്യാപനം നിയന്ത്രിക്കുന്നതിന് മൂന്നാം ഡോസ് അനിവാര്യമാമെന്ന് റോയൽ ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൽട്ടന്റായ ഡോ. സക്കരിയ അൽ ബലൂഷിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

