ഒമാൻ എണ്ണ കയറ്റുമതി 15.3 കോടി ബാരലിലെത്തി
text_fieldsമസ്കത്ത്: ഈ വർഷം ജൂൺ വരെയുള്ള ഒമാനിലെ എണ്ണ കയറ്റുമതി 15.3 കോടി ബാരലിലെത്തിയതായി അധികൃതർ അറിയിച്ചു. ശരാശരി 81.4 ഡോളറിനാണ് ഒരു ബാരൽ വിൽപന നടന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അധികൃതരാണ് കണക്ക് പുറത്തുവിട്ടത്.
ആകെ എണ്ണ ഉൽപാദനത്തിന്റെ 79.9 ശതമാനവും കയറ്റുമതിക്കാണ് ഉപയോഗിച്ചത്. അതേസമയം, ക്രൂഡ് ഓയിൽ ഉൽപാദനം 0.4 ശതമാനം ഇത്തവണ കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ഒമാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ജപ്പാൻ, ഇന്ത്യ എന്നിവയാണ് പിന്നാലെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

