Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈത്തപ്പഴങ്ങളുടെ...

ഈത്തപ്പഴങ്ങളുടെ ആഘോഷമായി റുതബ് ഫെസ്റ്റിവൽ 17 മുതൽ

text_fields
bookmark_border
representative image
cancel

മസ്കത്ത്: കൃഷി, സംസ്കാരം, ടൂറിസം എന്നിവയുടെ ആഘോഷമായി റുതബ് ഫെസ്റ്റിവൽ ജൂലൈ 17, 18 തീയതികളിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ മാവിൽ നടക്കും. പ്രകൃതിരമണീയമായ പൈതൃകത്തിനും ഉയർന്ന സന്ദർശക പങ്കാളിത്തത്തിനും പേരുകേട്ട സ്ഥലമായ വാദി അൽ മാവിലിലെ ഹുജ്‌റത്ത് അൽ ശെയ്ഖ് ടൂറിസ്റ്റ് വാക്ക്‌വേയിലാണ് പരിപാടി നടക്കുക.

രണ്ട് ദിവസത്തെ ഫെസ്റ്റിവൽ ഗവർണറേറ്റിന്റെ ഈത്തപ്പഴ കൃഷി പാരമ്പര്യങ്ങളെ, പ്രത്യേകിച്ച് ഒമാനിൽ പാചകപരവും സാംസ്കാരികവുമായ പ്രാധാന്യം നൽകുന്ന പകുതി പഴുത്ത ഈത്തപ്പഴ ഇനങ്ങളെ എടുത്തുകാണിക്കും. ഗവർണറേറ്റിലുടനീളമുള്ള കർഷകർ, കരകൗശല വിദഗ്ധർ, കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ, ഈത്തപ്പഴത്തിൽനിന്ന് ഉരുത്തിരിഞ്ഞ കരകൗശല വസ്തുക്കൾ, ജൈവ വസ്തുക്കൾ, പൈതൃക വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്റ്റാളുകൾ ഉണ്ടായിരിക്കും. വേനൽക്കാലത്തെ കൊടും ചൂട് ഒഴിവാക്കാൻ, ഈത്തപ്പനത്തോട്ടങ്ങൾക്കും പൈതൃക ലാൻഡ്‌മാർക്കുകൾക്കും ഇടയിൽ വിശ്രമവും കുടുംബ സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് വൈകുന്നേര സമയത്ത് പരിപാടി വെച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

തെക്കൻ ബാത്തിനയിലുടനീളമുള്ള വിലായത്തുകൾ അവരുടെ ഏറ്റവും മികച്ച റുതബ് ഈത്തപ്പഴ വിളവെടുപ്പുകൾ അവതരിപ്പിക്കും. സന്ദർശകർക്ക് ഒമാനി ജീവിതത്തിലെ ഈത്തപ്പഴത്തിന്റെ പ്രാധാന്യം ആസ്വദിക്കാനും വാങ്ങാനും പഠിക്കാനും പരിപാടി മികച്ച അവസരമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalOmanrutab
News Summary - omani rutab festival
Next Story