Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജ്യത്ത് എട്ടു...

രാജ്യത്ത് എട്ടു ദിവസത്തെ ചെറിയ പെരുന്നാൾ  അവധി 

text_fields
bookmark_border
രാജ്യത്ത് എട്ടു ദിവസത്തെ ചെറിയ പെരുന്നാൾ  അവധി 
cancel

മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂൺ 24 മുതൽ 29 വരെ ആറു ദിവസം അവധിയായിരിക്കുമെന്ന്  ദിവാൻ ഒാഫ് േറായൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രിയും അറിയിച്ചു. 

ജൂൺ 30, ജൂലൈ ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ രണ്ടിനാകും പിന്നീടുള്ള പ്രവൃത്തിദിനം. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരെ ഇൗ കാലയളവിൽ ജോലിക്ക് നിയോഗിക്കുകയാണെങ്കിൽ മതിയായ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കണമെന്ന് മന്ത്രി അൽ ബക്രി അറിയിച്ചു. ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് സെൻററുകളുമെല്ലാം പെരുന്നാൾ തിരക്കിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്നും നാളെയുമായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചുതുടങ്ങുന്നതോടെ വിപണിയിൽ തിരക്കേറുമെന്നാണ് പ്രതീക്ഷ. ആകർഷകങ്ങളായ ഡിസ്കൗണ്ട്, പ്രൊമോഷനൽ ഒാഫറുകളുമായാണ് വ്യാപാര സ്ഥാപനങ്ങൾ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. 

വരും ദിവസങ്ങളിൽ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൂഖുകളിലെ സ്ഥാപനങ്ങളും. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് മവേലയിലെ പഴം, പച്ചക്കറി മാർക്കറ്റിൽ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. പുലർച്ചെ നാലര മുതൽ രാവിലെ പത്തുവരെ ഹെവി ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കാറുകളിലും മറ്റും വരുന്നവർ പുറത്തെ പാർക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാവിലെ പത്തുമണിക്ക് ശേഷമോ മാർക്കറ്റിൽ എത്തണം. 

നാളെ മുതൽ ഇൗ മാസം 25 വരെയാണ് ഇൗ നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക. ഏറെ നാളുകൾക്ക് ശേഷം തുടർച്ചയായ അവധി ലഭിച്ചതിെൻറ സന്തോഷത്തിലാണ് സ്വദേശികളും വിദേശികളും. പലരും ദുബൈയിലേക്കും സലാലയിലേക്കും അവധിയാഘോഷത്തിന് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. സലാലയിൽ ഖരീഫ് കാലത്തിന് ഇൗ മാസം21ന് തുടക്കമാകുമെന്നതും യാത്രാപ്രേമികൾക്ക് സന്തോഷം പകരുന്ന ഒന്നാണ്. യു.എ.ഇയിൽ നിന്നും മറ്റും ഒമാനിലേക്ക് വരുന്ന സഞ്ചാരികൾക്ക് ആർ.ഒ.പി പുതുതായി അവതരിപ്പിക്കുന്ന ഇ-വിസ സംവിധാനം ഏറെ സഹായകരമാകും.  

ഇ-വിസ സംവിധാനത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി നിർവഹിക്കും. ഇത് പെരുന്നാൾ അടുക്കുന്നതോടെ പൂർണാർഥത്തിൽ പ്രവർത്തനസജ്ജമാകുമെന്നാണ് കരുതുന്നത്. അതേസമയം, ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയാനിടയുണ്ട്. 

റോഡുമാർഗമുള്ള യാത്ര പൂർണമായും തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനമാർഗം മാത്രമാകും അവിടെ നിന്നുള്ളവർ എത്തുക. 
സലാം എയർ സർവിസ് ആരംഭിച്ചതും സലാലയിലേക്കുള്ള യാത്രികർക്ക് കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകാൻ സഹായകരമാകാം. മസ്കത്തിന് പുറമെ സൊഹാറിൽ നിന്നും ദുബൈ, സൗദി അറബ്യേ എന്നിവിടങ്ങളിൽ നിന്നുമെല്ലാം സലാം എയർ സലാലയിലേക്ക് സർവിസ് നടത്തുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman
Next Story