Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ നാളെ മുതൽ...

ഒമാനിൽ നാളെ മുതൽ കനത്ത മഴക്ക് സാധ്യത

text_fields
bookmark_border
rain warning
cancel

മസ്കത്ത്: ഇരട്ട ന്യൂനമർദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. ഒരുന്യൂനമർദം തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെയും മറ്റൊന്ന് വെള്ളിയാഴ്ചയുമാണ് ആരംഭിക്കുക. കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. ചൊവ്വാഴ്ച 10 മുതൽ 50 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മുസന്ദം ഗവർണറേറ്റിന്‍റെ പടിഞ്ഞാറൻ തീരങ്ങളിലും അറബിക്കടലിന്‍റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക.

ഇത് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാൻ ഇടയാക്കും. വാദികളിൽ ഇറങ്ങരുതെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

ഇന്നും നാളെയും നല്ല തണുപ്പ്

മസ്കത്ത്: ഞായർ, തിങ്കൾ ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റും വടക്ക് കിഴക്കൻ കാറ്റ് അടിച്ച് വീശാൻ സാധ്യതയുള്ളതിനൽ തണുപ്പ് വർധിക്കും. എല്ലാ ഗവർണറേറ്റുകളിലും തണുപ്പ് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശനിയാഴ്ച 17 ഡിഗ്രി സെൾഷ്യസായിരുന്നു മസ്കത്തിലെ താപനില. ഞായറാഴ്ച താപനില 16 ആയി കുറയും. ഒമാനിൽ ഈ സീസണിൽ ആദ്യമായാണ് ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത്. സാധാരണഗതിയിൽ ഡിസംബർ, ജനുവരി മാസത്തിലാണ് ഒമാനിൽ നല്ല തണുപ്പ് ഉണ്ടാകാറുള്ളത്. ചില വർഷങ്ങളിൽ പകൽ സമയങ്ങളിൽപോലും നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നന്നതിനാൽ കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് പലരും പകൽ സമയത്തുപോലും പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഈ വർഷം തണുപ്പ് തീരെ അനുഭവപ്പെട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather ForecastHeavy rainOman
News Summary - Oman Weather Forecast Heavy rain
Next Story