Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 10:52 AM GMT Updated On
date_range 7 Dec 2017 10:52 AM GMTവിരുന്നുകാരെത്തി, തീരങ്ങളിൽ ഇനി ഉത്സവകാലം
text_fieldsbookmark_border
മസ്കത്ത്: തണുപ്പുകാലത്തിെൻറ വരവറിയിച്ച് ഒമാൻ കടൽതീരങ്ങളിൽ വിരുന്നുകാരെത്തി. ആയിരക്കണക്കിന് കി.മീറ്ററുകൾ താണ്ടിയെത്തുന്ന ദേശാടന കിളികൾ തണുപ്പുകാലം അവസാനിക്കുന്നതുവരെ ഒമാൻ തീരത്തിന് ഉത്സവക്കാഴ്ച പകരും. നവംബർ ആദ്യവാരത്തിലെത്തേണ്ട പക്ഷികൾ വൈകിയാണ് ഈ വർഷം തീരമണിഞ്ഞത്. ഒമാനിലെത്തുന്ന വിദേശസഞ്ചാരികൾക്കും നാട്ടുകാർക്കും ഹരം പകരുന്ന ഈ കടൽ അരയന്നങ്ങൾ കൂട്ടമായാണ് സഞ്ചരിക്കുക.മസീറയിലും മസ്കത്തിലുമാണ് ഈ കടൽ അരയന്നങ്ങൾ ഏറ്റവും കൂടുതലെത്തുക. ;മസ്കത്തിലെ ഇവരുടെ ഇഷ്ടതാവളം കോർണീഷാണ്. കോർണീഷിലെ ചെറുമത്സ്യങ്ങളും സന്ദർശകർ എറിഞ്ഞുനൽകുന്ന ഭക്ഷ്യവിഭവങ്ങളുമാണ് ഇവരുടെ പ്രധാന തീറ്റ. കടലിലെത്തുന്ന മത്സ്യമാർക്കറ്റിലെ അവശിഷ്ടങ്ങൾ ഇവക്ക് ഇഷ്ട ഭോജ്യമാണ്. കടൽപരപ്പിലൂടെ താഴ്ന്നു പറന്നാണ് ഇവ മത്സ്യങ്ങളെ വേട്ടയാടുക. കടൽ തീരത്തിലൂടെ പറക്കുന്ന ഇവരുടെ ദൃഷ്ടിയിൽ ചെറുമത്സ്യങ്ങൾ പെട്ടാൽ താഴ്ന്നുപറന്ന് കടലിൽ ഉൗളിയിട്ട് ഇവയെ കൊക്കിലൊതുക്കും. കടൽപരപ്പിൽ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ പിടിക്കാൻ ഇവക്ക് പ്രത്യേക പാടവമുണ്ട്. കോർണീഷിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ പക്ഷിക്കൂട്ടങ്ങൾ. ഇവയെ കാമറയിൽ പകർത്താനും വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. ൈകയെത്തും ദൂരത്തെത്തുന്ന ഇവയുമായി കളിക്കുന്നത് കുട്ടികൾക്കും പ്രിയങ്കരമാണ്. ഹീഗ്ലീയൂ ഗൾ എന്ന ഇൗ പക്ഷിക്കൂട്ടങ്ങൾ കിലോമീറ്ററുകൾ താണ്ടിയാണ് ഒമാനിലെത്തുന്നത്. ആഫ്രിക്ക മുതൽ ഇന്ത്യൻതീരം വരെ ഇവർ യാത്രനടത്തും. അനുകൂല കാലാവസ്ഥ തേടിയാണ് ഇവയുടെ യാത്രകൾ. ഇവയിലെ ചില സഞ്ചാര പ്രിയർ പടിഞ്ഞാറൻ യൂറോപ്പിലേക്കും പറക്കും. ഏഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും കടൽതുരുത്തുകളിൽ ഇവ മുട്ടയിടും. രണ്ടുവർഷം കൊണ്ട് ഇവക്ക് പൂർണ വളർച്ചയെത്തും. ഒരു വയസ്സ് പൂർത്തിയാവുന്നതോടെയാണ് വാലിലും ചിറകിലും പ്രത്യക്ഷപ്പെടുന്ന കറുപ്പ് അടയാളങ്ങൾ മായുന്നത്. 37 മുതൽ 40 സെ.മീറ്റർ വരെയാണ് ഇവയുടെ നീളം. നീണ്ട കഴുത്തും കടുത്ത ചുവപ്പുള്ള കാലുകളും ഇവയുടെ പ്രത്യേകതയാണ്. നവംബർ ആവുന്നതോടെ മറ്റു നിരവധി ഇനം ദേശാടനപ്പക്ഷികളും ഒമാനിലെത്തുന്നുണ്ട്. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഇത് കൗതുക കാഴ്ച തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story