Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യക്കാരുടെ പ്രിയ...

ഇന്ത്യക്കാരുടെ പ്രിയ സുൽത്താൻ

text_fields
bookmark_border
oman
cancel

ദുബൈ: കാലുഷ്യം കത്തിനിൽക്കും കാലത്തും പ്രതീക്ഷകൾ കൈവെടിയാതെ ജീവിക്കുന്നവർ മനസ്സിൽ സൂക്ഷിക്കേണ്ട ഒരു ചിത്രമ ുണ്ട്. 18 മാസത്തെ ഭീകരവാദി ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട് പാലാ രാമപുരം സ്വദേശിയായ വൈദികസേവകൻ ഫാ.ടോം ഉ ഴുന്നാലിൽ സുരക്ഷിതനായി തിരിച്ചുവരുന്ന കാഴ്ച.

എല്ലാം അവസാനിച്ചുവെന്ന് ഏവരും വിധിയെഴുതിയ ആ ജീവിതം തിരിച്ച ുപിടിച്ച് മടങ്ങിയെത്തിയ ഫാ. ടോമിന് പറയാനുണ്ടായിരുന്നത് ഇത്രമാത്രമായിരുന്നു^ ‘ൈദവത്തിന് സ്തുതി, സുൽത്താൻ ഖാബ ൂസിന് നന്ദി, അദ്ദേഹത്തിന് ആരോഗ്യവും അനുഗ്രഹങ്ങളുമുണ്ടാവ​െട്ട’. ഫാ. ഉഴുന്നാലി​െൻറ ബന്ധുക്കളും സഭാജനങ്ങളുമെല ്ലാം പലവട്ടം അപേക്ഷകൾ നൽകിയിട്ടും കാര്യമായൊന്നും ചെയ്യാനാവാതെ ഇന്ത്യൻ അധികൃതർ ഉഴലുന്ന ഘട്ടത്തിലാണ് രക്തരഹിത മുന്നേറ്റങ്ങൾക്കും സമാധാന ദൂതിനും എന്നും പ്രാമുഖ്യം നൽകിയ സുൽത്താ​​െൻറ നിർദേശാനുസരണം ഒമാ​െൻറ ഗോത്രപ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും യമനിൽ രക്ഷാ ദൗത്യവുമായി മുന്നോട്ടുപോയതും ഫാദറി​െൻറ മോചനം സാധ്യമാക്കിയതും.

ഉഴുന്നാലിൽ മാത്രമല്ല, ഒമാനുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തിയ ഒാരോ ഇന്ത്യക്കാരുടെയും മനസ്സിലെ ഒാമന സുൽത്താനാണ് ഖാബൂസ്.
ഖാബൂസിൽ തുടങ്ങിയതല്ല ഒമാനും ഇന്ത്യയും തമ്മിലെ ബന്ധം. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സുൽത്താ​െൻറ തന്നെ വാക്കുകൾ കടമെടുത്താൽ മറ്റ് അറബ് നാട്ടുകാർ ഒട്ടകപ്പുറത്തേറി മണൽക്കാടുകളിലൂടെ ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ അത്രതന്നെ സാഹസികരായ മുൻകാല ഒമാനികൾ പായവഞ്ചികളുണ്ടാക്കി ഒാളപ്പരപ്പിലൂടെ ഇന്ത്യയിലേക്ക് കുതിക്കുകയായിരുന്നു.

ഖാബൂസി​െൻറ പിതാമഹൻ സുൽത്താൻ തൈമൂർ ബിൻ ഫസൽ ജീവിതാവസാനം ചെലവിട്ടത് ഇന്ത്യയിലായിരുന്നു. പിതാവ് സുൽത്താൻ സഇൗദ് ബിൻ ​ൈതമൂർ പഠനം ആരംഭിച്ചത് അജ്മീറിലെ മയോ കോളജിലായിരുന്നു. ഖാബൂസി​െൻറ പഠനത്തി​െൻറ ഒരു ഭാഗമെങ്കിലും വേണ്ടത് ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിലാണെന്നതിൽ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല.
പുണെയിലെ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു സുൽത്താൻ ഖാബൂസ് അൽപകാലം ചെലവഴിച്ചത്. ഇന്ത്യയുടെ മുൻ രാഷ്​ട്രപതി ഡോ.ശങ്കർ ദയാൽ ശർമ്മ അവിടെ അന്നദ്ദേഹത്തി​െൻറ അധ്യാപകനായിരുന്നുവെത്രേ. വർഷങ്ങൾ പിന്നിട്ട ശേഷം ഒമാനിൽ സന്ദർശനത്തിനെത്തിയ ഡോ.ശർമയെ നടപ്പുരീതികളും ഒൗദ്യോഗിക ആചാരങ്ങളുമെല്ലാം ലംഘിച്ച് വിമാനത്തിലെത്തി എതിരേറ്റ് സ്വന്തം വാഹനത്തിൽ കയറ്റി കൊട്ടാരത്തിലേക്ക് വാഹനമോടിച്ച്​ വന്ന സുൽത്താനെക്കുറിച്ച് പലരും പറയാറുണ്ട്. ഭരണാധികാരികളോടു മാത്രമല്ല, ഇന്ത്യയുമായി ബന്ധപ്പെട്ട എന്തിനോടും അദ്ദേഹത്തിന് സ്നേഹാദരങ്ങളുണ്ടായിരുന്നു.മണ്ണിലേക്ക് മടങ്ങിയാലും മായാതെ നിൽക്കും ആ ഒാർമകളെല്ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsworld newsmalayalam newssultan quboos
News Summary - Oman sulthan and india-Gulf news
Next Story