ഒമാൻ ജയിലിൽ കഴിയുന്ന സിസിലിയുടെ മോചനം വൈകാതെ
text_fieldsമസ്കത്ത്: സിസിലി മുരളിയെ ഒാർമയില്ലേ? സാമ്പത്തിക കേസിൽ കോടതി വിധിച്ച തടവുശിക്ഷ പൂർത്തിയായെങ്കിലും പരാതിക് കാർ ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ ജയിലിൽതന്നെ കഴിയേണ്ടിവന്ന കൊല്ലം പാരിപ്പള്ളി സ്വദേശിനിയായ ഇൗ പ് രവാസി വനിതയുടെ അവസ്ഥ ‘ഗൾഫ് മാധ്യമം’ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്തിരുന്നു. സുമനസ്സുകൾ കൈകോർത്തതിെ ൻറ ഫലമായി സിസിലി ജയിൽ മോചിതയാവുകയാണ്. പരാതിക്കാർ ആവശ്യപ്പെട്ട പണം നൽകിയതിനെ തുടർന്ന് കേസ് അവസാനിച്ച് റിലീസിങ് ഒാർഡർ ലഭിച്ചെങ്കിലും ചില പേപ്പർ വർക്കുകൾകൂടി തീരാനുണ്ടെന്ന് ഇബ്രയിലെ ഇന്ത്യൻ എംബസി പ്രതിനിധി മോഹൻദാസ് പൊന്നമ്പലം പറഞ്ഞു. ഇത് പൂർത്തിയാക്കി ഇൗയാഴ്ചതന്നെ ഇവർക്ക് നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
27,000 റിയാൽ നൽകാനുണ്ടെന്നു കാണിച്ച് സ്പോൺസറും 3800 റിയാൽ നൽകാനുണ്ടെന്നു കാണിച്ച് മറ്റൊരു സ്വദേശി പൗരൻ മൻസൂറും നൽകിയ കേസുകളിൽ കോടതി ഒരുവർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇത് പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാനില്ലാത്തതിനാൽ മോചനം നീണ്ട സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകരും ഒടുവിൽ ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. ജഡ്ജിയുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ മൊത്തം 4500 റിയാൽ നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്ന് സ്പോൺസറും രണ്ടാമത്തെ സ്വദേശിയും അറിയിച്ചു. തുടർന്ന് താനും ഇബ്രയിലെ സാമൂഹിക പ്രവർത്തകരായ ബഷീർ കൊച്ചിയും മൊയ്തീൻ പറേലിലും ചേർന്ന് ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നെന്ന് മോഹൻദാസ് പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ, ഇബ്ര കെ.എം.സി.സി, പ്രവാസി ജാലാൻ, വൺ ഇഞ്ച് ഇബ്ര എന്നീ പ്രവാസി കൂട്ടായ്മകളും മലബാർ ഗോൾഡും ധനസമാഹരണവുമായി സഹകരിച്ചു. നിരവധി മലയാളികളും ഇന്ത്യക്കാരും വ്യക്തിപരമായും ഇൗ ഉദ്യമവുമായി സഹകരിച്ചതായി മോഹൻദാസ് പറഞ്ഞു. സുമനസ്സുകളിൽനിന്ന് 3500 റിയാലോളമാണ് സ്വരൂപിച്ചത്. റമദാൻ ആയതിനാൽ 1000 റിയാൽ ഇളവ് നൽകാൻ ജഡ്ജി ആവശ്യപ്പെട്ടത് പരാതിക്കാർ സമ്മതിച്ചതോടെ കേസ് അവസാനിപ്പിക്കാനുള്ള നടപടികൾക്ക് വേഗമേറുകയായിരുന്നു.
27 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം നഷ്ടമായെങ്കിലും നാട്ടിലേക്കു മടങ്ങാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിസിലി പറഞ്ഞു. ജയിൽമോചനത്തിന് മുന്നിൽനിന്ന് യത്നിച്ച മോഹൻദാസിനോടും ബഷീറിനോടും മൊയ്തീനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. രോഗങ്ങൾ മാത്രം സമ്പാദ്യമാക്കി നാട്ടിലേക്കു മടങ്ങുന്ന സിസിലിക്ക് കിടപ്പാടം ബാങ്കുകാർ ജപ്തി ചെയ്തെന്ന വലിയ സങ്കടം ബാക്കിനിൽക്കുന്നുണ്ട്. കേസിനെ തുടർന്നും മറ്റും വായ്പാ കുടിശ്ശികയായതിനെ തുടർന്നാണ് ഏഴു സെൻറ് സ്ഥലവും കൊച്ചുവീടും ബാങ്ക് ജപ്തി ചെയ്തത്. രോഗിയായ ഭർത്താവും മകളും മരുമകനുമടങ്ങുന്ന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്.
ഹൃദ്രോഗമടക്കം ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടുന്ന സിസിലിയുടെ തടവുജീവിതവുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ ഹബീബ് തയ്യിലാണ് ആദ്യം മലയാളി സമൂഹത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസറുമായി ഒന്നിലധികം തവണ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ഫലം കാണാതിരുന്നതിനെ തുടർന്ന് ഒടുവിൽ ഹബീബും ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ യൂസുഫും ചേർന്ന് വിഷയം അംബാസഡറുടെയും എംബസി കമ്യൂണിറ്റി വെൽഫെയർ സെക്ഷൻ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ഗോയലിെൻറയും ശ്രദ്ധയിൽപെടുത്തുകയും വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.