Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെകുനു...

മെകുനു ദുരന്തത്തിൽ മരിച്ച മധുവിെൻറ  കുടുംബം ദുരിതത്തിൽ

text_fields
bookmark_border
മെകുനു ദുരന്തത്തിൽ മരിച്ച മധുവിെൻറ  കുടുംബം ദുരിതത്തിൽ
cancel

സലാല: മേയ് അവസാനം സലാലയിൽ വീശിയടിച്ച മെകുനു ചുഴലിക്കാറ്റിൽ മരിച്ച ഏക മലയാളിയായ തലശ്ശേരി ധർമടം സ്വദേശി മധുവിെൻറ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിൽ. വാദിയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കെവയാണ് മധുവും സഹപ്രവർത്തകനായ ഹൈദരാബാദ് സ്വദേശിയും ഒഴുക്കിൽപെട്ട് മരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മധുവിെൻറ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സലാലയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. 
പ്ലസ് ടു പഠനം കഴിഞ്ഞ മകളും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനുമാണ് മധുവിെൻറ മക്കൾ. പ്രായമായ അമ്മയും വീട്ടമ്മയായ ഭാര്യയും അടങ്ങുന്ന കുടുംബം മധുവിെൻറ വരുമാനംകൊണ്ടാണ് കഴിഞ്ഞിരുന്നത്. നാല് സെൻറ് ഭൂമിയിൽ പണിതീരാത്ത ചെറിയ വീട്ടിലാണ് ഇവർ കഴിയുന്നത്. മധുവിെൻറ അകാലത്തിലുള്ള വേർപാട് ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. രണ്ടുവർഷത്തിന് ശേഷമുള്ള അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മധു മരിക്കുന്നത്. ഇൻഷുറൻസ് തുക എന്ന് ലഭിക്കുമെന്നതിനെക്കുറിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യുന്ന ഡ്രൈവർമാർ ചേർന്ന് കുറച്ച് തുക അയച്ചിരുന്നു. തണൽ സലാലയും 25,000 രൂപ അയച്ചിരുന്നു. വെൽെഫയർ ഫോറം, ടിസ, കെ.എസ്.കെ എന്നിവരും സഹായശ്രമങ്ങൾ നടത്തിവരുന്നുണ്ട്. മധുവിെൻറ സ്വപ്നമായ വീടു പണി പൂർത്തീകരിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ നിത്യവൃത്തിക്കുമായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. സുമനസ്കരായ  പ്രവാസികളിലാണ് ഈ നിർധന കുടുംബത്തിെൻറ മുഴുവൻ പ്രതീക്ഷയും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman news
News Summary - oman-oman news
Next Story