Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് വിമാനത്താവളം വഴിയുള്ള യാത്ര: മാർഗനിർദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border
മസ്കത്ത് വിമാനത്താവളം വഴിയുള്ള യാത്ര: മാർഗനിർദേശങ്ങൾ പുറത്തിറക്കി
cancel

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവിസുകൾ പുനരാരംഭിക്കുേമ്പാൾ യാത്രക്കാർ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നു മുതൽ നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഒമാൻ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിർദേശങ്ങളെന്ന് അധികൃതർ അറിയിച്ചു.

യാത്ര പുറപ്പെടുന്നവർ ഒാൺലൈൻ ചെക്ക് ഇൻ നടത്തുന്നതിനും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനും മുൻഗണന നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. ഒരു ഹാൻഡ്ബാഗ് മാത്രമെ അനുവദിക്കുകയുള്ളൂ. ശരീര താപനില 38 ഡിഗ്രിയിൽ അധികമുള്ളവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കും.

കോവിഡ് ലക്ഷണങ്ങളുള്ളവർ വിമാനത്താവളത്തിൽ വരരുത്. വിമാനത്താവളത്തിലെത്തുന്നവരിൽ ലക്ഷണങ്ങൾ കണ്ടാൽ യാത്ര അനുവദിക്കില്ല. വിമാനത്താവള ടെർമിനലിനുള്ളിലുള്ള മുഴുവൻ സമയങ്ങളിലും യാത്രക്കാർ മാസ്ക് ധരിക്കണം. യാത്രക്കാരെ മാത്രമാണ് ടെർമിനലിന് ഉള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂ. പി.പി.ഇ കിറ്റുകൾ വിമാനത്തിൽ വാങ്ങാൻ ലഭിക്കും.

മറ്റുസുരക്ഷ മുൻകരുതൽ

1. ശുചിത്വവും അണുവിമുക്തമാക്കലും

എയർപോർട്ട് സംവിധാനങ്ങളും ആളുകൾ സ്പർശിക്കുന്ന പ്രതലങ്ങളും ഇടക്കിടെ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും; അണുമുക്തമാക്കൽ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ യാത്രക്കാർ പ്രവേശിക്കരുത്; കൈകൾ ഇടക്ക് കഴുകണം; ടെർമിനലിെൻറ വിവിധയിടങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന സാനിറ്റൈസറുകൾ ഉപയോഗിക്കണം; വിമാനത്താവളത്തിെൻറ വിവിധ പ്രതലങ്ങളിൽ പരമാവധി തൊടാതിരിക്കുക; ട്രോളികളും, ട്രേകളുമടക്കം ഉപകരണങ്ങൾ രോഗാണുമുക്തമാക്കിയിരിക്കും; മുഖാവരണങ്ങളും കൈയുറകളും നിശ്ചയിക്കപ്പെട്ട മാലിന്യപ്പെട്ടികളിൽ മാത്രം ഉപേക്ഷിക്കുക; ചില സംവിധാനങ്ങൾ അടച്ചിട്ടിരിക്കും.

2. കോൺടാക്ട്ലെസ് സേവനങ്ങൾ

ഒാൺലൈൻ ചെക്ക് ഇൻ; സെൽഫ് സർവിസ് കിയോസ്ക്; ബാഗേജ് ഡ്രോപ്പ്; പാസഞ്ചർ ബോർഡിങ് സംവിധാനം; കോൺടാക്ട്ലെസ് പേ മെൻറ്

3. സെക്യൂരിറ്റിയും എമിഗ്രേഷനും

എന്തെങ്കിലും രേഖകൾ നൽകിയാൽ ശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക; ഇ-ഗേറ്റുകൾ കോവിഡ് കാലത്ത് പ്രവർത്തിക്കില്ല; കൈകൊണ്ടുള്ള പരിശോധന ഒഴിവാക്കാൻ എല്ലാ സാധനങ്ങളും ട്രേയിൽ വെക്കുക; നിരോധിത സാധനങ്ങൾ കൈവശമില്ലെന്ന് ഉറപ്പാക്കുകയും വേണം.

4. റസ്റ്റാറൻറ്, കഫേ, ഷോപ്പിങ്

വാങ്ങിയ സാധനങ്ങൾ തിരിച്ചെടുക്കില്ല

ചില റീെട്ടയിൽ മേഖലകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും; റസ്റ്റാറൻറുകളിലെ ഇരിപ്പിടങ്ങൾ കുറക്കും; ഭക്ഷണ-പാനീയങ്ങൾ വിൽപന നടത്തുന്ന ഒൗട്ട്ലെറ്റുകളിൽ പ്രത്യേക നടപടിക്രമങ്ങൾ ഏർപ്പെടുത്തും.

5. സാമൂഹിക അകലം

എല്ലാ സമയവും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക; വിമാനത്താവളത്തിലുടനീളം പ്രൊട്ടക്ടിവ് സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്

6. ബോർഡിങ് ആൻഡ് ഡീബോർഡിങ്

വിമാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക നടപടിക്രമങ്ങളാകും ഉണ്ടാവുക. ഇത് സംബന്ധിച്ച ഗ്രൗണ്ട് ജീവനക്കാരുടെയും വിമാന ജീവനക്കാരുടെയും നിർദേശങ്ങൾ അനുസരിക്കണം. ടെർമിനലിൽ വിമാനം കാത്തിരിക്കുേമ്പാഴും സാമൂഹിക അകലം പാലിക്കണം.

വന്നിറങ്ങുന്ന യാത്രക്കാർക്കും ശരീര താപനില പരിശോധന ഉണ്ടായിരിക്കും. കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുടർപരിശോധനകൾക്ക് വിമാനത്താവള ക്ലിനിക്കിലേക്ക് പോകേണ്ടിവരും. എമിഗ്രേഷനിൽ രേഖകൾ നൽകിയാൽ ശേഷം കൈകൾ സാനിറ്റൈസ് ചെയ്യണം. ബാഗേജുകൾ എടുക്കുന്ന സ്ഥലത്ത് സാമൂഹിക അകലം പാലിക്കണം.

വിമാനത്താവള ടാക്സികൾ ഉണ്ടാകില്ല. സ്വീകരിക്കാൻ കൂടുതൽ ആളുകളെ അനുവദിക്കുകയുമില്ലെന്ന് 'നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ മുൻഗണന'എന്ന് പേരിട്ടിരിക്കുന്ന നിർദേശങ്ങളിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsoman
Next Story