ഒമാൻ ചുട്ടുപൊള്ളുന്നു; വരുംദിവസങ്ങളിൽ ചൂട് കൂടും
text_fieldsമസ്കത്ത്: ഒമാനിൽ വേനൽച്ചൂട് കടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വാദി മആവിൽ, ഖുറിയാത്ത് എന്നിവിടങ്ങളിൽ താപനില 46 ഡിഗ്രി വരെ ഉയർന്നു. റുസ്താഖ്, സൂർ, അൽ അമിറാത്ത് എന്നിവിടങ്ങളിൽ 45 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും വരുംദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് നല്ല രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അതിനിടെ ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, െതക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവാനും സാധ്യതയുണ്ട്. ഇത് പൊടിഉയർന്ന് പൊങ്ങാനും കാരണമാക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഉച്ചവിശ്രമ നിയമം ജൂൺ ഒന്നു മുതൽ നിലവിൽ വന്നെങ്കിലും നിലവിൽ നിർമാണപ്രവർത്തനങ്ങളും പുറത്തുനിന്നുള്ള മറ്റു ജോലികളും നിലച്ച അവസ്ഥയാണുള്ളത്. കമ്പനികൾ പൂട്ടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ താമസസൗകര്യം നഷ്ടപ്പെട്ടവർ നിരവധിയാണ്. ചില കമ്പനികളുടെ നടത്തിപ്പുകാൻ രാജ്യംവിട്ട സംഭവങ്ങളുമുണ്ട്. ഇത്തരം കമ്പനികളുടെ താമസസ്ഥലത്തും അല്ലാതെയും താമസിക്കുന്നവരിൽ ചിലർ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. താമസിക്കാൻ മതിയായ സൗകര്യമില്ലാത്തതും താമസ ഇടത്ത് മതിയായ എ.സി സൗകര്യവും മറ്റും ഇല്ലാത്തതും ഇത്തരക്കാർക്ക് വലിയ വെല്ലുവിളിയാണ്. മാസങ്ങളായി ജോലി ഇല്ലാതിരിക്കുന്നതിനാൽ പലരും ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലാണ്.
ചൂട് വർധിക്കുന്നത് ഇവരുടെ പ്രയാസങ്ങൾ ഇരട്ടിപ്പിക്കും. ചൂടുകാലത്ത് കൂടുതൽ വെള്ളം കുടിച്ചും വെയിലത്ത് പുറത്തിറങ്ങാതെയും ശരീരത്തിലെ നിർജ്ജലീകരണം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ചൂട് കൂടുന്നത് വാഹനാപകടങ്ങൾ വർധിക്കാനും കാരണമാക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാവുന്നതും ചൂടുകാലത്താണ്. വാഹനത്തിെൻറ ടയർ െപാട്ടിയും മറ്റുമാണ് അപകടങ്ങളുണ്ടാകുന്നത്. ചൂട് വർധിക്കുേമ്പാൾ തീപിടിത്തവും വർധിക്കാറുണ്ട്. വൈദ്യുതിലൈനിൽ അമിതമായ വൈദ്യുതി പ്രവാഹമുണ്ടാവുേമ്പാഴുണ്ടാവുന്ന ഷോർട്ട് സർക്യൂട്ട് അടക്കമുള്ള പ്രശ്നങ്ങളാണ് പല തീപിടിത്തങ്ങൾക്കും കാരണം. അതിനാൽ ചൂടു വർധിക്കുേമ്പാൾ സുരക്ഷിതമല്ലാത്ത താമസ ഇടങ്ങളിലും ഗല്ലികളിലും മറ്റും താമസിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.