അഞ്ച് അധ്യാപകരെ പിരിച്ചുവിടാൻ തീരുമാനം: സൂർ ഇന്ത്യൻ സ്കൂൾ വിവാദത്തിൽ
text_fieldsസൂർ: സൂർ ഇന്ത്യൻ സ്കൂൾ വീണ്ടും വിവാദ ചുഴിയിൽ. അഞ്ച് അധ്യാപകരെ പിരിച്ചു വിടാനുള്ള സ്കൂൾ മാനേജ്മെൻറിെൻറ ഏക പക്ഷീയ തീരുമാനമാണ് സ്കൂളിനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പുകളോ, സൂചനകളോയില്ലാതെ മാനേജ്മെൻറ് പ്രതിനിധികൾ സ്കൂളിെൻറ തുടക്കം മുതലേയുള്ള അധ്യാപികയും വർഷങ്ങളായി സ്കൂളിലെ വൈസ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ടീച്ചറുൾപ്പെടെ അഞ്ചുപേരെ വിളിച്ച് നിങ്ങൾ ഉടനെ രാജി വെക്കണമെന്നും അല്ലെങ്കിൽ പിരിച്ചുവിടുമെന്ന് അറിയിക്കുകയും ചെയ്തത്.
കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണം സ്കൂൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്നും സ്കൂളിനെ നിലനിർത്താൻ ചില കടുത്ത നടപടികൾ വേദനയോടെയാണെങ്കിലും ചെയ്യേണ്ടി വരുെന്നന്നുമാണ് മാനേജ്മെൻറ് വിശദീകരിക്കുന്നത്. കോവിഡ് കാരണം രണ്ടു റിയാൽ ഫീസ് വർധന പിൻവലിച്ചതും കോവിഡ് കാരണം പല രക്ഷിതാക്കളും കുട്ടികളെ നാട്ടിലയക്കാനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നടപടിയെന്നാണ് മാനേജ്മെൻറ് വാദം.
എന്നാൽ, സ്കൂളിന് നിലവിൽ പറയത്തക്ക സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് അധ്യാപകർ പറയുന്നു. ഇതിനെക്കാൾ കടുത്ത സാമ്പത്തിക പ്രാരബ്ധങ്ങളുള്ള ഒമാനിലെതന്നെ മറ്റ് ഇന്ത്യൻ സ്കൂളുകളൊന്നുംതന്നെ ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടില്ല. കോവിഡ് പോലെയുള്ള മഹാമാരി ലോകത്താകമാനം ഭീതി വിതച്ചുകൊണ്ടിരിക്കെ, ചേർത്തുപിടിക്കുന്നതിനു പകരം ആട്ടിയോടിക്കുന്ന മാനേജ്മെൻറ് നിലപാട് വേദനജനകവും മനുഷ്യത്വരഹിതവുമാണെന്ന് ദീർഘകാലം സ്കൂൾ വൈസ് പ്രിൻസിപ്പലായ മറിയ തോമസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് യഥാർഥ കാരണമെങ്കിൽ മാനേജ്മെൻറിന് മുന്നിൽ അനാവശ്യ െചലവുകൾ നിയന്ത്രിക്കാനും ചെലവ് കുറക്കാനും ഒട്ടനവധി വഴികൾ ഉണ്ട്.
കോവിഡിനെ മറയാക്കി മാനേജ്മെൻറിലെ ചിലരുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമുണ്ടെന്ന് പിരിച്ചുവിടൽ ഭീഷണിയിൽ കഴിയുന്ന അധ്യാപകർ പറയുന്നു. മാനേജ്മെൻറിെൻറയും അധ്യാപകരുടെയും ഇടയിലെ മാനസികമായ അകൽച്ച കുട്ടികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെക്കുന്നു. സ്കൂൾ അനുഭവിക്കുന്ന സാമ്പത്തികവും അല്ലാതെയുമുള്ള വിഷയങ്ങൾ രക്ഷിതാക്കളെയും അധ്യാപകരെയും ധരിപ്പിക്കുകയും മാന്യമായ പരിഹാര മാർഗങ്ങൾ തേടുകയായിരുന്നു വേണ്ടതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.