Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒരു പ്ലാസ്മ ദാനം...

ഒരു പ്ലാസ്മ ദാനം വഴി മൂന്ന്  രോഗികൾക്ക് ചികിത്സ നൽകാം

text_fields
bookmark_border
ഒരു പ്ലാസ്മ ദാനം വഴി മൂന്ന്  രോഗികൾക്ക് ചികിത്സ നൽകാം
cancel

മസ്കത്ത്: ഒരു വ്യക്തി ഒറ്റ പ്രാവശ്യം നൽകുന്ന പ്ലാസ്മ ദാനം വഴി മൂന്ന് കോവിഡ് രോഗികളെ വിജയകരമായി ചികിത്സിക്കാൻ സഹായകരമാവുമെന്ന് ആരോഗ്യ മന്ത്രാലയം. ഒരാൾക്ക് ഒരു മാസത്തിൽ മൂന്ന് പ്രാവശ്യം പ്ലാസ്മ ദാനം നടത്താൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗം സുഖപ്പെട്ടവർ പ്ലാസ്മ ദാനം നടത്താൻ മുന്നോട്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിരവധി കേസുകളിൽ പ്ലാസ്മ ചികിത്സ കോവിഡ് േരാഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം രക്ത ബാങ്ക് സർവിസ് വിഭാഗം വീണ്ടും ആവശ്യപ്പെട്ടു. ഒമാനിൽ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ത പ്ലാസ്മ ദാനത്തിന് ഡിമാൻറ് വർധിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

അധികൃതരുടെ പ്ലാസ്മ ദാനം നടത്താനുള്ള ആവശ്യത്തിന് രോഗം സുഖപ്പെട്ട നിരവധി പേർ അനുകൂലമായി പ്രതികരിക്കുന്നതായി രക്തദാന സേവന വിഭാഗം ഡയറക്ടർ ഡോ. സൈനബ് സാലിം അൽ ഉറൈമി പറഞ്ഞു. ബോഷറിലെ പ്രധാന ഒാഫിസിലാണ് നിരവധി പേർ എത്തുന്നത്. രോഗം സുഖമായി പ്ലാസ്മ ദാനത്തിനെത്തുന്നവർക്ക് അപോയിൻമെൻറ് നൽകുന്നുണ്ട്. ഇതനുസരിച്ച് റഫറൽ ആശുപത്രിക്ക് ഡോക്ടർമാരുടെ പരിശോധനയുടെയും വിലയിരുത്തലി‍െൻറയും അടിസ്ഥാനത്തിൽ പ്ലാസ്മ ചികിത്സ നൽകാമെന്നും അവർ പറഞ്ഞു. രാജ്യത്തെ കോവിഡിൽനിന്ന് കരകയറ്റുന്നതിനായി വിവിധ പ്രാഥമിക ആരോഗ്യ േകന്ദ്രങ്ങളും രക്തബാങ്കുകളും റഫറൽ ആശുപത്രികളും സഹകരണം നൽകാൻ തയാറായതായും ഡയറക്ടർ പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾ രക്തദാനത്തിന് അവസരം നൽകുന്നതിന് മുമ്പ് കോവിഡ്-19 പുനഃപരിശോധന നടത്തുകയും ഫലം നെഗറ്റിവാണെന്ന് ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. പ്ലാസ്മ ദാനം ബോഷറിലെ സെൻട്രൽ രക്ത ബാങ്കിലാണ് നടക്കുക. ഇൗ രക്ത പ്ലാസ്മകൾ പ്രത്യേക ഉപകരണത്തി‍െൻറ സഹായത്താൽ രണ്ടോ മൂന്നോ യൂനിറ്റുകളായി തിരിക്കും. പ്ലാസ്മ ശേഖരണത്തിനും സൂക്ഷിക്കുന്നതിനും ഏറ്റവും പുതിയ സാേങ്കതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ദാനം നൽകുന്ന വ്യക്തിയുടെ ശരീരത്തിലെ രോഗപ്രതിരോധ തോത് കണക്കാക്കാനും സൗകര്യമുണ്ടെന്നും ഡയറക്ടർ പറഞ്ഞു.

രോഗം സുഖപ്പെട്ടവരുടെ രക്തത്തിലെ വൈറസ് പ്രതിരോധത്തിനുള്ള കഴിവ് വ്യത്യസ്തമാണ്. രോഗം രൂക്ഷമായി അനുഭവപ്പെട്ടവരിൽ രോഗ പ്രതിരോധ ഘടകത്തി‍െൻറ അളവ് കൂടുതലായിരിക്കുമെന്നും കുറഞ്ഞ രോഗലക്ഷണങ്ങളിൽ രോഗമുണ്ടായവരിൽ പ്രതിരോധത്തി‍െൻറ അളവ് കുറവായിരിക്കുമെന്നും അവർ പറഞ്ഞു. പ്ലാസ്മ തെറപ്പിക്ക് രോഗികളിൽനിന്നുള്ള പ്രതികരണവും വ്യത്യസ്തമായിരിക്കും. അതിനാൽ രോഗികൾക്ക് നൽകുന്ന പ്ലാസ്മയുടെ അളവിലും വ്യത്യാസമുണ്ടാവും. രോഗം സുഖപ്പെട്ടവർ പ്ലാസ്മ നൽകാൻ മുന്നോട്ടുവരണമെന്നും 94555648 എന്ന വാട്സ്ആപ് നമ്പറിലോ 24591255 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്നും അധികൃതർ വീണ്ടും ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story