Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right183 പ്രവാസികൾ...

183 പ്രവാസികൾ കൂടി നാടണഞ്ഞു 

text_fields
bookmark_border
183 പ്രവാസികൾ കൂടി നാടണഞ്ഞു 
cancel
camera_alt??????????? ?????????????? ????????????? ???????????? ???????????????????? ??????????????????

മസ്കത്ത്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒമാനിൽനിന്നുള്ള രണ്ടാമത്തെ വിമാനത്തിൽ നാടണഞ്ഞത് മൂന്ന് കുട്ടികളടക്കം 183 പേർ. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് െഎ.എക്സ് 350 വിമാനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്. രാത്രിയോടെ വിമാനം ചെന്നൈയിൽ എത്തി. യാത്രക്കാരിൽ 87 പേർ ജോലി നഷ്ടപ്പെട്ടും മറ്റും മടങ്ങുന്ന തൊഴിലാളികളും 55 പേർ അടിയന്തര ചികിത്സ ആവശ്യമുള്ളവരും 22 പേർ ഗർഭിണികളും വയോധികരുമായിരുന്നു. 

കുടുംബത്തിലെ അംഗങ്ങളുടെ മരണം സംഭവിച്ചതിനാൽ 10 പേർക്കും കുടുങ്ങിപ്പോയ ഒമ്പതുപേർക്കും യാത്രാനുമതി നൽകി.  നിർബന്ധിത സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടവർക്കായി കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്തുന്നതിന് പരിശ്രമിച്ചുവരുകയാണെന്ന് അംബാസഡർ മുനു മഹാവർ പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിെൻറ ആദ്യഘട്ടം ബുധനാഴ്ചയാണ് പൂർത്തീകരിക്കുക.

ആദ്യഘട്ടം പൂർത്തിയാകുേമ്പാൾ 64 വിമാനങ്ങളിലായി 14800 പ്രവാസികളെയാണ് തിരിച്ചെത്തിക്കുക. യാത്രക്കാർക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്തുനൽകുന്നതിനുമായി അംബാസഡർ മുനുമഹാവറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story