Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകത്തിെൻറ...

ലോകത്തിെൻറ നെറുകയിൽ ദൈവത്തിെൻറ മാലാഖമാർ 

text_fields
bookmark_border
ലോകത്തിെൻറ നെറുകയിൽ ദൈവത്തിെൻറ മാലാഖമാർ 
cancel
camera_alt?????????? ??????????????????????????????? ?????????????

മസ്കത്ത്: ഇന്ന് മേയ് 12, ഇന്നാണ് ദൈവത്തിെൻറ മാലാഖമാരുടെ ദിനം, അതായത് അന്തർദേശീയ നഴ്‌സസ് ദിനം. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിെൻറ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നഴ്സുമാർ: നയിക്കാനുള്ള ശബ്ദം, നഴ്സിങ്ങിലൂടെ  ലോകം ആരോഗ്യത്തിലേക്ക്’ എന്നതാണ് ഇൗ വർഷത്തെ ദിനാചരണത്തിെൻറ വിഷയം. ഇന്ന് ലോകം മുഴുവൻ  ഒരു മഹാമാരിയുടെ പിടിയിൽപെട്ട് കിടക്കുന്ന സമയത്ത്, ലോകമെമ്പാടുമുള്ള നഴ്സുമാർ ജീവൻ പണയം വെച്ചുള്ള പോരാട്ടത്തിലാണ്. 

അതിനാൽ ലോകം നഴ്സുമാർ അടക്കം ആരോഗ്യപ്രവർത്തകരെ ഏറെ ആദരവോടെയാണ് കാണുന്നത്. അന്താരാഷ്ട്ര നഴ്സിങ് സമിതിയുടെ റിപ്പോർട്ട് പ്രകാരം കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള തലത്തിൽ 270ലേറെ നഴ്‌സുമാർക്ക്‌ ജീവൻ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് നഴ്സുമാർ രോഗബാധിതരായി. വികസിത രാജ്യങ്ങളിൽപോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും വേണ്ടത്ര വിശ്രമം ഇല്ലാതെയുമാണ് ഇവർ ജോലി ചെയ്യുന്നത്. ഇനിയുള്ള കാലവും തലമുറയും നഴ്‌സുമാരെ വിലയിരുത്തുക കോവിഡിന് മുമ്പും ശേഷവും എന്ന നിലക്കായിരിക്കും. 

ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ത്യുതർഹമായ സേവനത്തിലൂടെ ശ്രദ്ധേയരാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകത്തെ ഏതു വൻകിട ആശുപത്രിയിലെയും ഐ.സി.യു കൈകാര്യം ചെയ്യാൻ ഇന്ന് ഇന്ത്യൻ നഴ്സുമാർക്ക്, പ്രത്യേകിച്ച് മലയാളി നഴ്‌സുമാർക്ക് കഴിയും. കോവിഡ് യുദ്ധഭൂമിയിൽ യുദ്ധം നയിക്കുന്നത് അവരാണ് എന്നുള്ളതാണ് നമുക്ക് ധൈര്യം നൽകുന്നത്. നഴ്‌സുമാരുടെ ഈ ധീരത  ലോകത്തിനു മുന്നിൽ നമുക്ക്  വലിയൊരു സാധ്യതയാണ് തുറന്നുതരുന്നത്.  ഇനി ലോകരാജ്യങ്ങൾ ആരോഗ്യമേഖലയിൽ നഴ്‌സുമാരെ 

നിയമിക്കുമ്പോൾ ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ളവർക്കായിരിക്കും മുൻഗണന നൽകുകയെന്നതാണ് വിലയിരുത്തലുകൾ. ഒമാനിൽ വിവിധ ഭാഗങ്ങളിൽ തുറന്ന കോവിഡ് പരിശോധനകേന്ദ്രങ്ങളിൽ മലയാളി നഴ്‌സുമാരുടെ വലിയ സാന്നിധ്യമാണുള്ളത്. കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളിലും മലയാളി നഴ്‌സുമാർ മുന്നിൽതന്നെയുണ്ടായിരുന്നു. സേവനപാതയിൽ എല്ലാവരുടെയും ആദരം നേടിയെടുക്കാൻ ഈ കാലയളവിൽ ഇവർക്കു കഴിഞ്ഞു. ആരോഗ്യസംഘത്തിെൻറ 65 ശതമാനം നഴ്സുമാരാണ്.

പ്രാഥമിക, ദ്വിതീയ, ത്രിതീയ ഘട്ടങ്ങളിലെ ആരോഗ്യസേവന ഗുണമേന്മ വർധിപ്പിക്കുന്നതിൽ നഴ്സുമാർക്ക് വലിയ പങ്കുണ്ട്. ക്വാറൻറീൻ, െഎസൊലേഷൻ കേന്ദ്രങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രവർത്തനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആരോഗ്യപരിരക്ഷ മാത്രമല്ല രോഗികൾക്ക് മാനസിക പിന്തുണ നൽകുന്നതിലും മുൻപന്തിയിലായിരുന്നു നഴ്സുമാർ. ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളിൽനിന്ന് പ്രത്യേകിച്ച് വയോധികരെ തിരികെ കൊണ്ടുവരാൻ നഴ്സുമാർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman newsNurses Day
News Summary - oman, oman news, gulf news
Next Story