വ്യോമഗതാഗതം ജൂണോടെ പുനരാരംഭിക്കാൻ സാധ്യത
text_fieldsമസ്കത്ത്: ഒമാൻ അടക്കം ജി.സി.സി രാജ്യങ്ങളിൽ ജൂണോടെ വ്യോമഗതാഗതം പുനരാരംഭിക്കാൻ സാധ്യത. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ലെങ്കിലും ചില വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒമാനിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും പുറംരാജ്യങ്ങളിലേക്ക് സർവിസ് നടത്തണമെന്ന് പല കാരണങ്ങളാൽ ആവശ്യങ്ങൾ ഉയരുന്നുണ്ടെന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിെൻറ ഭാഗമായി വെബ്സൈറ്റുകൾ വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സർവിസ് പുനരാരംഭിക്കുന്നത് ബന്ധപ്പെട്ട സർക്കാറുകളുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
വിമാന സർവിസുകൾ ആരംഭിക്കുന്ന വിഷയം പഠിച്ചുവരുകയാണെന്നും എന്നാൽ ഇൗ വിഷയത്തിൽ ശിപാർശകളൊന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സൈഫ് അൽ ഹുസ്നി അടുത്തിടെ നടന്ന വാർത്തസമ്മേളനത്തിൽ മറുപടി പറഞ്ഞിരുന്നു. ഒമാൻ എയറിൽ മുംബൈയിലേക്ക് 111 റിയാൽ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. കൊച്ചി 149 റിയാൽ, ലണ്ടൻ 194 റിയാൽ, സലാല 28 റിയാൽ എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ ആരംഭിക്കുന്നത്. സലാം എയർ മേയ് 22 മുതൽ ദുബൈയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ മുംബൈയിലേക്കും ഗോ എയർ മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഫ്ലൈ ദുബൈ മേയ് 21 മുതൽ ദുബൈയിൽനിന്ന് മസ്കത്തിലേക്കും ഇന്ത്യയിലേക്കും എയർ അറേബ്യ ഷാർജയിൽനിന്ന് ജൂൺ ഒന്നു മുതൽ മസ്കത്തിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വ്യോമ ഗതാഗത മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും നിലവിലെ അവസ്ഥയിൽനിന്ന് കരകയറാനും ആവശ്യമായ നടപടികളെടുക്കണമെന്ന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട ) സർക്കാറുകാളോട് ആവശ്യപ്പെട്ടു. അയാട്ട സർേവ അനുസരിച്ച് 60 ശതമാനം പേരും നിലവിലുള്ള സാഹചര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരാണ്. 40 ശതമാനം പേർ ആറു മാസം വരെ കാത്തിരിക്കാനാണ് സാധ്യതയെന്നും പഠനത്തിൽ പറയുന്നു.
69 േപരും അവരുടെ സാമ്പത്തികാവസ്ഥ ശരിയാവുന്നതുവരെ മടക്കയാത്ര വൈകിക്കുമെന്നും പറയുന്നു. അതിനിടെ ചില വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകളാണ് ഇൗടാക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രാജ്യങ്ങൾ തമ്മിൽ മടക്കയാത്രാ വിഷയത്തിൽ തീരുമാനം ആവുംവരെ ടിക്കറ്റെടുക്കരുതെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ത്യയിലേക്ക് ടിക്കറ്റെടുക്കുന്നവർ ഇന്ത്യയും ഒമാനും ഇൗ വിഷയത്തിൽ തീരുമാനത്തിലെത്തുന്നതുവരെ ടിക്കറ്റെടുക്കുന്നത് സാമ്പത്തികനഷ്ടത്തിന്ന് കാരണമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
യാത്ര മുടങ്ങുകയാണെങ്കിൽ ടിക്കറ്റ് റീഫണ്ടിനും മറ്റും ഏറെ പ്രയാസങ്ങൾ നേരിടുമെന്നും അവർ പറയുന്നു. എന്നാൽ, ഇന്ത്യയിലേക്ക് വിമാന സർവിസുകൾ പുനരാംരംഭിക്കുന്നത് നിരവധി േപരുടെ മാനസിക സംഘർഷം കുറക്കാൻ സഹായിക്കുമെന്നും ഇൗ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. നിലവിലെ അവസ്ഥയിൽ നിരവധി പേർ എപ്പോൾ നാടണയാൻ കഴിയുമെന്നതിൽ ആശങ്കെപ്പടുന്നവരാണ്. ഇതിെൻറ േപരിൽ ഹൈപ്പർടെൻഷൻ അനുഭവിക്കുന്നവരും നിരവധിയാണ്.
കോവിഡ് ബാധിച്ച് നാടണയാൻ കഴിയാതെ വരുമോ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. വിമാന സർവിസുകൾ നിലച്ചതാണ് ഇത്തരക്കാരുടെ മാനസികസംഘർഷത്തിന് പ്രധാന കാരണം. വിമാന സർവിസുകൾ തുടങ്ങതോടെ ഇത്തരക്കാരുടെ പ്രയാസങ്ങൾ ഒരു പരിധി വരെ അവസാനിക്കും. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ വ്യോമഗതാഗതം സംബന്ധിച്ച നയം ഇൗ മാസം മുപ്പതോടെ പുറത്തിറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
