വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞിട്ട് ഒരു മാസം പിന്നിട്ടു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത് തെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുമാസം തികയുന്ന ു. കഴിഞ്ഞമാസം 23 മുതലാണ് രാജ്യത്തെ അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴിച്ചുള്ള ചെറുകിട വ് യാപാര സ്ഥാപനങ്ങൾക്കും കടകൾക്കും താഴുവീണത്. പരമ്പരാഗത സൂഖുകളും വാണിജ്യ കേന്ദ്രങ ്ങളിലെ കടകളും മാർച്ച് 18മുതൽതന്നെ അടച്ചിരുന്നു. കടയടപ്പ് നീളുന്തോറും കടയുടമക ളുടെയും ജീവനക്കാരുടെയും നെഞ്ചിടിപ്പ് വർധിക്കുകയാണ്.
റൂവി നഗരത്തിൽ മാത്രം നൂറുകണക്കിന് കടകൾക്കാണ് താഴുവീണത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ് നടത്തുന്നതും ജോലിചെയ്യുന്നതും. മൊബൈൽ ഫോണുകൾ, പുതപ്പും ബാഗുകളും വിൽക്കുന്ന കടകൾ, സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വസ്ത്രവ്യാപാര കടകൾ തുടങ്ങിയ നിരവധി ചെറുകിട കടകളും ജ്വല്ലറികൾ അടക്കമുള്ളവയും കഴിഞ്ഞ 23 മുതൽ അടഞ്ഞുകിടക്കുകയാണ്. മത്ര, സീബ് തുടങ്ങിയ പരമ്പരാഗത സൂഖുകളിലും മലയാളികളുടെ നിരവധി കടകളുണ്ട്. ചെറുകിട കടകളിൽ ഭൂരിഭാഗത്തിലും ഉടമകൾ തന്നെയാണ് ജോലിചെയ്യുന്നത്. കൂട്ടിനായി ഒന്നോ രണ്ടോ ജീവനക്കാരുമുണ്ടാവും.
നേരേത്ത മൊബൈൽ േഫാൺ കടകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ തരക്കേടില്ലാത്ത ബിസിനസുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇത്തരം സ്ഥാപനങ്ങളിൽ ബിസിനസ് ഇടിഞ്ഞിരുന്നു. വിദേശികൾ കൊഴിഞ്ഞു പോകുന്നതടക്കം നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. അതിനാൽ കഴിഞ്ഞ കുറെ മാസമായി തട്ടിയും മുട്ടിയുമാണ് ഇത്തരം സ്ഥാപനങ്ങൾ മുേമ്പാട്ടുപോയിരുന്നത്. പുതപ്പ് കടകളും സ്യൂട്ട് കേസുകളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. കോവിഡ് കാരണം കടകൾ അടച്ചതോടെ ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളാണ് ഉൗരാക്കുടുക്കിൽ പെട്ടിരിക്കുന്നത്.
കെട്ടിട ഉടമകൾ വാടക േചാദിക്കുന്നില്ലെന്ന ആശ്വാസം മാത്രമാണ് കട ഉടമകൾക്കുള്ളത്. ജീവനക്കാർക്കുള്ള ശമ്പളം അടക്കമുള്ളവ ചോദ്യചിഹ്നമായി നിൽക്കുകയാണ്. കൈയിൽ ഒന്നും മിച്ചമില്ലാത്ത തങ്ങൾക്കെങ്ങനെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുമെന്നാണ് സ്ഥാപന ഉടമകൾ ചോദിക്കുന്നത്. നിലവിൽ നിത്യച്ചെലവിനുള്ള സംഖ്യ തങ്ങൾ കൊടുക്കുന്നുണ്ട്. ഇത് എത്ര കാലം നൽകാൻ കഴിയുമെന്നറിയില്ലെന്നും ചില കടയുടമകൾ പറയുന്നു. അതോടൊപ്പം ഇത്തരം കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നാട്ടിലെ കുടുംബത്തിെൻറ കഥയും ഏറെ പരിതാപകരമാണ്. ജോലിചെയ്ത് കിട്ടുന്ന ശമ്പളത്തിൽനിന്നാണ് മാസച്ചെലവിനായി പലരും നാട്ടിലേക്ക് പണം അയക്കുന്നത്.
ചുരുങ്ങിയ ശമ്പളത്തിൽ േജാലി ചെയ്യുന്നവർ ആയതിനാൽ ഇവർക്കൊന്നും കാര്യമായ കൈയിലിരിപ്പും ഉണ്ടാവില്ല. സ്ഥാപനം അടച്ചതിനാൽ പലർക്കും ഇൗ മാസംതന്നെ ശമ്പളം ലഭിച്ചിട്ടില്ല. അതിനാൽ നാട്ടിൽ ഏറ്റവും പണം ആവശ്യമുള്ള റമദാനിൽ നിരവധി േപർക്ക് പണം അയക്കാനും കഴിഞ്ഞിട്ടില്ല. അതിനാൽ നിരവധി പേർക്ക് ഇൗ റമദാനിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കടകൾ തുറക്കാൻ സമയം നീളുകയാെണങ്കിൽ നാട്ടിലെ പല കുടുംബങ്ങളുടെയും പെരുന്നാളും പട്ടിണിയിലാവുമെന്ന് ഉറപ്പാണ്. കടകൾക്ക് തുറക്കാൻ അനുവാദം ലഭിച്ചാലും അത് കാര്യമായ പ്രയോജനം ഒന്നുംചെയ്യില്ലെന്നാണ് പല കടയുടമകളും വിലയിരുത്തുന്നത്. ജനങ്ങൾ പുറത്തിറങ്ങാനും വ്യാപാര സ്ഥാപനങ്ങൾ സാധാരണ ഗതിപ്രാപിക്കാനും സമയമെടുക്കുമെന്നാണവർ കണക്ക് കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.