Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജീവിതശൈലീ...

ജീവിതശൈലീ രോഗങ്ങളുള്ളവർ കോവിഡിനെ പേടിക്കണം

text_fields
bookmark_border
ജീവിതശൈലീ രോഗങ്ങളുള്ളവർ കോവിഡിനെ പേടിക്കണം
cancel

മസ്കത്ത്: പകർച്ചവ്യാധിയിതര (എൻ.സി.ഡി) ജീവിത ശൈലീ രോഗങ്ങളുള്ളവരെ കോവിഡ് ഗുരു തരമായി ബാധിക്കാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ആഗോളതലത്തിലെ കണക്കുകൾ ഇതാണ് വ് യക്തമാക്കുന്നത്. അതിനാൽ ഇത്തരം രോഗികൾ വൈറസ് ബാധയേൽക്കാനുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയ ത്തിന് കീഴിലെ എൻ.സി.ഡി വിഭാഗം ഡയറക്ടർ ഡോ. ഷത അൽ റൈസി പറഞ്ഞു.

രോഗത്തിെൻറ സാമൂഹിക വ്യാപനം തടയാൻ സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എന്നാൽ മാത്രമേ രോഗം ഗുരുതരമായി ബാധിക്കാനിടയുള്ള ജീവിത ശൈലീ രോഗികളിലേക്കും പ്രായമുള്ളവരിലേക്കും രോഗം പടരാതിരിക്കുകയുള്ളൂ. അതേസമയം ഹൃദ്രോഗങ്ങൾ, ഗുരുതര ശ്വാസകോശരോഗങ്ങൾ, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവർ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണമെന്ന് ഡോ. അൽ റൈസി പറഞ്ഞു. എന്നാൽ മാത്രമേ രോഗം നിയന്ത്രണത്തിൽ നിൽക്കൂ.

രോഗാവസ്ഥകൾ നിയന്ത്രണാതീതമാകുന്ന പക്ഷം ഡോക്ടറെ കാണുകയും വേണം. ജീവിതശൈലീ രോഗങ്ങളുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കൃത്യമായി പരിശോധിക്കണം. ഇത് സാധാരണ നിലയിൽ നിർത്തിയാൽ മാത്രമേ ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി നിലനിർത്താൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് കോവിഡ് പ്രതിരോധത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും ഡോ. അൽ റൈസി പറഞ്ഞു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷവും ഷുഗറിെൻറ അളവ് പരിശോധിക്കണം.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെൻററുകളിലെ പ്രമേഹ, ഹൈപ്പർടെൻഷൻ, ആസ്ത്മ ക്ലിനിക്കുകൾ നിലവിലെ സാഹചര്യത്തിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ഡയറക്ടർ പറഞ്ഞു. ആസ്തമ രോഗികൾക്ക്, പ്രത്യേകിച്ച് ആസ്ത്മ നിയന്ത്രണ വിധേയമല്ലാത്തവർക്ക് കോവിഡ് പെെട്ടന്ന് ബാധിക്കാൻ സാധ്യത കൂടുതലാണ്. രോഗം വ്യാപിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം കൃത്യമായി മരുന്നുകൾ കഴിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. പ്രമേഹരോഗികൾ നോെമ്പടുക്കുന്നത് സംബന്ധിച്ച് ഡോക്ടറുടെ അഭിപ്രായം തേടണം. നോെമ്പടുക്കുേമ്പാഴും തുറക്കുേമ്പാഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പകൽ സമയത്ത് 3.9 എം.എം.ഒ.എൽ വരുന്ന പക്ഷം ഉടൻ നോമ്പ് മുറിക്കണമെന്നും ഡോ. അൽ റൈസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story