Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎങ്ങും ആശങ്ക, വ്യാപാര...

എങ്ങും ആശങ്ക, വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക്

text_fields
bookmark_border
എങ്ങും ആശങ്ക, വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക്
cancel
camera_alt????????????????? ????????????? ??????????? ????????????????? ?????????

മസ്കത്ത്: വെള്ളിയാഴ്ച രാവിലെ പത്തുമുതൽ 12 ദിവസത്തേക്ക് മസ്കത്ത് ഗവർണറേറ്റിലേക്ക് പ ്രവേശനം തടയുമെന്നും ഗവർണറേറ്റിലുള്ളവരെ പുറത്തുപോവാൻ അനുവദിക്കില്ലെന്നുമു ള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം മസ്കത്ത് ഗവർണറേറ്റിലുള്ള താമസക്കാരെ ആശങ്കയിലാക്കി. ലോക്ഡൗണിെൻറ രീതി എങ്ങനെയാവുമെന്നറിയാതെ നിരവധി പേരാണ് പരസ്പരം സന്ദേശങ്ങൾ കൈമാറുന്നത്. ഇതുസംബന്ധമായി നിരവധി കിംവദന്തികളും പ്രചരിക്കുന്നുണ്ട്.


ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്ന കടകൾ അടക്കാൻ സാധ്യതയുണ്ടെന്ന കിംവദന്തി പ്രചരിച്ചതോടെ ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് വൻ സുരക്ഷാ പ്രശ്നമുണ്ടാക്കുന്നതായി ഹൈപ്പർ മാർക്കറ്റ് അധികൃതരും പറയുന്നു. കൂടുതൽ പേർ എത്തുന്നത് ജീവനക്കാരുടെ സുരക്ഷക്കും പ്രശ്നമാണ്. ഇത്തരം സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് പ്രമുഖ ഹൈപ്പർ മാർക്കറ്റിെൻറ മാനേജിങ് ഡയറക്ടർ പറഞ്ഞത്.


നിലവിൽ വിഷു, ഇൗസ്റ്റർ എന്നീ രണ്ട് പ്രമുഖ ആേഘാഷങ്ങൾ വരാനിരിക്കുന്നതിനിടയിലാണ് ലോക്ഡൗൺ ഗവർണറേറ്റ് തലത്തിലേക്ക് വ്യാപിപ്പിച്ചത്. ഇൗ സമയത്തുണ്ടാവുന്ന സന്ദർശനങ്ങളും മറ്റും മുന്നിൽക്കണ്ടാവാം ലോക്ഡൗൺ ശക്തമാക്കിയതെന്നും കരുതുന്നു. ഏപ്രിൽ അവസാനംവരെ രോഗവ്യാപനം ഉയർന്ന തോതിലാകുെമന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 24ഒാടെ റമദാനും ആരംഭിക്കുകയാണ്. ഇതിെൻറ തിരക്കും വർധിക്കാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story