സന്തോഷിന് ജന്മനാട്ടിൽ അന്ത്യവിശ്രമം
text_fieldsമസ്കത്ത്: മത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തലശ്ശേരി ഗാർഡൻസ് റോഡ് ശാരദാല യത്തിൽ പി.പി. സന്തോഷിെൻറ (62) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കാര്‍ഗോ വിമാനത്തി ല്‍ മസ്കത്തില്‍നിന്ന് ഖത്തര്‍ വഴി ബംഗളൂരുവിലെത്തിച്ച് അവിടെനിന്ന് റോഡുമാർഗം ത ലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രാവിമാനമില്ലാത്തതിനാൽ ഭാര്യ ജിജിക്ക് മൃതദേഹത്തിെനാപ്പം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. സന്തോഷിെൻറ ജ്യേഷ്ഠെൻറ മസ്കത്തിലുള്ള മകളുടെ ഒപ്പമാണ് ഭാര്യ ജിജി ഉള്ളത്. നാട്ടിൽ പഠിക്കുന്ന മകൻ സജിൻ കുണ്ടുചിറ ശ്മശാനത്തിൽ നടന്ന അന്ത്യകർമങ്ങളിൽ പെങ്കടുത്തു.
മത്ര സൂക്കില്‍ മസ്കത്ത് ഫാര്‍മസിക്കടുത്ത് റെഡിമെയ്ഡ് വസ്ത്രസ്ഥാപനം നടത്തിയിരുന്ന സന്തോഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം മസ്കത്തിൽ നിന്ന് ഖത്തറിലേക്ക് കൊണ്ടുപോയത്. അവിടെനിന്ന് തിങ്കളാഴ്ച പുലർച്ചെ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി. ശേഷം ആംബുലൻസിൽ സ്വദേശമായ തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മസ്കത്ത് കെ.എം.സി.സി നേതാക്കളായ പി.ടി.കെ ഷമീർ, ടി.സി അശ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഡ്രൈവർ ഷഫീഖിനൊപ്പം സഹായത്തിന് കൂടെ പോയ രണ്ടുപേരെ വയനാട് അതിർത്തിയിൽ തടഞ്ഞ് െഎസോലേഷൻ വാർഡിലേക്ക് മാറ്റി. നാട്ടിലെത്തിച്ച മൃതദേഹം വീട്ടിൽ അൽപസമയം പൊതുദർശനത്തിനുവെക്കാൻ പൊലീസ് അനുവദിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അനുമതി പിൻവലിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് ബന്ധുക്കൾ അടക്കമുള്ളവർ മൃതദേഹം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.